ശ്രീനഗർ: സൗത്ത് കശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ സക്കീർ ഗനായിയെ സുരക്ഷാസേന വധിച്ചു. അഞ്ച് ദിവസമായി തുടരുന്ന ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷനൊടുവിലാണ് ഈ നിർണായക നേട്ടം. സെയ്ദ്‌പോര മേഖലയിൽ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെടുത്തു. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ മറ്റൊരു ഭീകരനായുള്ള തെരച്ചിൽ തുടരുകയാണ്. ഒരാഴ്ചയായി ഈ മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയായിരുന്നു.
ഭീകരർ ഒരു സൈനിക സംഘത്തിന് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്, ഇത് തിരിച്ചും വെടിയുതിർത്തു, ഇത് ഇരുവിഭാഗവും തമ്മിൽ വെടിവയ്പിലേക്ക് നയിച്ചു. വെടിവയ്പ്പ് നടന്നിട്ടും, രണ്ട് ഭീകരരും പൂന്തോട്ടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അന്നുമുതൽ സൈന്യം തിരച്ചിൽ നടത്തിവരികയാണ്.
ജില്ലയിൽ ആറുദിവസമായി കരസേനയും ജമ്മുകശ്മീർ പോലീസും സിആർപിഎഫും ചേർന്നു നടത്തിയ സംയുക്തസൈനിക നടപടിയാണ് ഒടുവിൽ വിജയത്തിലെത്തിയത്. 26 കാരനായ ഗനായി കുൽഗാമിലെ മോതൽഹാമ സ്വദേശിയാണ്. മൂന്നുവർഷമായി ഭീകരപ്രവർത്തനം നടത്തുകയാണ് ഇയാൾ. നേരത്തേ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഇയാൾക്കു പരുക്കേറ്റിരുന്നു. സുരക്ഷാ ഏജൻസികൾ എ++ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്ന ഭീകരനാണ്. നിരവധി ഭീകരാക്രമണങ്ങൾക്കും യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും ഇയാൾ നേതൃത്വം നൽകിയിരുന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
SUMMARY: Lashkar terrorist Zakir Ganai killed in encounter
















