ബെംഗളൂരു: ജെ.ഡി.എസ്. നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് എം.എൽ.എ.ക്കു നേരെ ചെരിപ്പെറിഞ്ഞ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ജെഡിഎസ്. പ്രവർത്തകരാണ് പിടിയിലായത്. ചിക്കബല്ലാപുര എംഎൽഎ. പ്രദീപ് ഈശ്വറിന് നേരേയാണ് ചെരിപ്പേറ് നടന്നത്.
ശനിയാഴ്ച ചിക്കബല്ലാപുരിലെ കന്നഡ ഭവനിൽ നടന്ന നദപ്രഭു കെംപെഗൗഡ ജയന്തി പരിപാടിക്കിടെയാണ് സംഭവം നടന്നത്. കുമാരസ്വാമി കോടികൾ വിലമതിക്കുന്ന വാച്ചുകളാണ് ഉപയോഗിക്കുന്നതെന്നും ഭാര്യ അനിത കുമാരസ്വാമി ബിഡദിയിൽ 32 ഏക്കർ ഭൂമി വാങ്ങിയെന്നും പ്രദീപ് ഈശ്വർ ആരോപിച്ചിരുന്നു. ഇതിൽ പ്രകോപിതരായ ജെ.ഡി.എസ് പ്രവർത്തകരും വൊക്കലിംഗ വിഭാഗക്കാരും എം.എൽ.എ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. പിന്നീട് തുറന്ന വാഹനത്തിൽ അവിടെ ജനങ്ങളെ അഭിവാദ്യം ചെയ്തു എംഎൽഎ തിരിച്ചു പോകാൻ ഒരുങ്ങിയപ്പോഴായിരുന്നു ആൾക്കൂട്ടത്തിന് ഇടയിൽനിന്ന് ചെരിപ്പെറിഞ്ഞത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നു. ഉടൻതന്നെ പോലീസ് എറിഞ്ഞയാളെ പോലീസ് പിടികൂടുകയായിരുന്നു. പിന്നീട് മൂന്നുപേർ കൂടി അറസ്റ്റിലാകുകയായിരുന്നു.
ചെരിപ്പേറിൽ കെ.പി.സി.സി. പ്രസിഡൻ്റ് ബി.കെ. ഹരിപ്രസാദ് പ്രതിഷേധിച്ചു എം.എൽ.എ.ക്ക് പാർട്ടി പൂർണപിന്തുണ നൽകുന്നുവെന്നും ജനാധിപത്യത്തിൽ വിമർശിക്കാൻ അവകാശമുണ്ടെന്നും മറുപടി നൽകാൻ കഴിയാത്ത തിൻ്റെ പേരിൽ അക്രമമാർഗം പിന്തുടരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹരിപ്രസാദ് പറഞ്ഞു.
SUMMARY: Shoe thrown at Congress MLA: Four arrested
















