ന്യൂഡല്‍ഹി: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്. ഒരു മാസം നീണ്ട പരസ്യപ്രചാരണത്തിനാണ് ഇന്നലെ തിരശീല വീണത്.
തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണി, എൻ.ഡി.എ, നടൻ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ, വി.കെ ശശികല-എസ് രാംദോസ് പക്ഷം നയിക്കുന്ന മുന്നണി എന്നിവർ അവസാനലാപ്പിലും വാശിയേറിയ പ്രചാരണമാണ് നയിച്ചത്. കൊട്ടിക്കലാശദിവസം മുഖ്യമന്ത്രി സ്റ്റാലിൻ കൊളത്തൂരിലും ഉപമുഖ്യമന്ത്രി ഉദയനിധി ചെപ്പോക്ക് തിരുവള്ളിക്കേനിയിലും പ്രചാരണം നടത്തി. കന്നി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന നടൻ വിജയ്‌യും ചെന്നൈ നഗരത്തിൽ റോഡ് ഷോ നടത്തി. ലോക്സഭ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കളും അവസാനഘട്ട പ്രചാരണത്തിന് സംസ്ഥാനത്തെത്തി.
പശ്ചിമ ബംഗാളില്‍ 16 ജില്ലകളിലാണ് അദ്യഘട്ടത്തിൽ വോട്ടെടുപ്പ്. ആകെ 1478 സ്ഥാനാർഥികൾ മത്സരിക്കുന്നു.
SUMMARY: Tamil Nadu and Bengal head to the polling booths















