നീലകുറിഞ്ഞികളുടെ വസന്തഭൂമി; മുല്ലയനഗിരിയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് തുടരുന്നു

ബെംഗളൂരു: ചിക്കമഗളൂരുവിലെ നീലകുറിഞ്ഞികളുടെ വസന്തഭൂമിയായ മുല്ലയനഗിരിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. സീസണ്‍ തുടങ്ങിയതോടെ സഞ്ചാരികളുടെ ഒഴുക്കും വാഹന തിരക്കുമാണ് കുന്നിലേക്ക്. ഇതോടെ ചിക്കമഗളൂരു ജില്ലാ ഭരണകൂടം പ്രവേശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. ഓണ്‍ലൈനായി നിശ്ചിത ഫീസ് അടച്ച് പ്രവേശന പാസ് നേടിയവര്‍ക്ക് മാത്രമാണ് ഇവിടേക്ക് ഇപ്പോള്‍ പ്രവേശനം. രണ്ട് സ്ലോട്ടുകളിലായി ഇനി പരമാവധി 1,200 വാഹനങ്ങള്‍ക്ക് മാത്രമേ സ്ഥലം സന്ദര്‍ശിക്കാന്‍ അനുവാദമുള്ളൂ. സീസണായതിനാല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

മഴയും കുന്നിന്‍ പ്രദേശത്തെ പ്രകൃതി ദുരന്ത സാധ്യതയും ആശങ്ക ഉയര്‍ത്തിയിരുന്നു. കൂടാതെ ഇവിടെ മണ്ണിടിച്ചലിനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇതിനകം മേഖലയില്‍ ഒമ്പത് സ്ഥലങ്ങളില്‍ മണ്ണിടിച്ചല്‍ അനുഭവപ്പെട്ടു. ദുര്‍ബലമായ ചരിവുകളില്‍ സഞ്ചാരികളുടെ അമിത ഗതാഗതം അപകട സാധ്യത വരുത്തുമെന്ന ആശങ്കയെ തുടര്‍ന്നാണ് പുതിയ നിയന്ത്രണമെന്ന് ചിക്കമഗളൂരുവിലെ ടൂറിസം വകുപ്പ് അസി. ഡയറക്ടര്‍ പി. ലോഹിത് പറഞ്ഞു. അവധിക്കാലത്ത് കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. ഇതിന് നിയന്ത്രണം വരുത്താനാണ് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഏര്‍പ്പെടുത്തിയതെന്നും ലോഹിത് പറഞ്ഞു.

മുമ്പ് ഇവിടം നീലകുറിഞ്ഞി പൂക്കുന്ന ഇടം 16,000 ഏക്കറോളമായിരുന്നു. എന്നാല്‍, പിന്നീട് ഇത് 9,000 ഏക്കറായി ചുരുങ്ങി. വേണ്ട വിധം സംരക്ഷിക്കാത്തതും സംരക്ഷിത മേഖലയായി കാത്തു സൂക്ഷിക്കാത്തതുമാണ് ഇതിനുകാരണം. ഇതോടെ മുല്ലയനഗിരിയിലെ റവന്യൂ ഭൂമി സംരക്ഷിത കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് സമ്മതം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക വനം വകുപ്പ് രംഗത്തെത്തിയിരിന്നു.
SUMMARY: Valley of Neelakurinjis; Online booking continues at Mullayanagiri

 

Hot this week

പത്തനംതിട്ടയിൽ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കുന്നന്താനം സ്വദേശി സാൻസി ജേക്കബ്...

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; മൊഴി മാറ്റി അതിജീവിത

തിരുവനന്തപുരം: മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ യുവതി മൊഴി...

അട്ടപ്പാടി മധു കൊലപാതക കേസ്; രണ്ടാം പ്രതി മരയ്ക്കാറിന് ഉള്‍പ്പെടെ 12 പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട...

കെഎൻഎസ്എസ് ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ശേഷാദ്രിപുരത്തെ ബ്രിഗേഡ്...

പത്തനംതിട്ടയിൽ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കുന്നന്താനം സ്വദേശി സാൻസി ജേക്കബ്...

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; മൊഴി മാറ്റി അതിജീവിത

തിരുവനന്തപുരം: മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ യുവതി മൊഴി...

അട്ടപ്പാടി മധു കൊലപാതക കേസ്; രണ്ടാം പ്രതി മരയ്ക്കാറിന് ഉള്‍പ്പെടെ 12 പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട...

കെഎൻഎസ്എസ് ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ശേഷാദ്രിപുരത്തെ ബ്രിഗേഡ്...

കഥാ ശില്പശാലയും, സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന കഥാ ശില്പശാല...

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ്റെ പേരില്‍ നോട്ടുബുക്കുമായി സപ്ലൈകോ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ...

അണ്ണാഡിഎംകെയ്ക്ക് കനത്ത തിരിച്ചടി; 3 എംഎല്‍എമാര്‍ രാജിവച്ച്‌ ടിവികെയില്‍ ചേര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയ്ക്ക് തിരിച്ചടിയായി വിമത വിഭാഗത്തില്‍ നിന്ന് 3 എംഎല്‍എമാർ...

Related Articles

Popular Categories