ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള നാടകീയതകൾക്ക് വിരാമമിട്ട് തോൽ തിരുമാവളവന്റെ പാർട്ടിയായ വിസികെ വിജയ്‌യുടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ടി.വി.കെയ്ക്ക് കേവല ഭൂരിപക്ഷത്തിനു വേണ്ട 118 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. കത്ത് ലഭിച്ച കാര്യം വി.സി.കെയുടെ മുൻ നേതാവും ടി.വി.കെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ആധവ് അർജുന മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതായാണ് വിവരം.
കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ലഭിച്ചതോടെ വിജയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ഒന്നോ രണ്ടോ സീറ്റുകൾകൂടിയായിരുന്നു വേണ്ടിയിരുന്നത്. രണ്ട് സീറ്റുകളുള്ള വിസികെയുടെ തീരുമാനം വൈകീട്ടോടെയാണ് അന്തിമമായത്. വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് താൽ തിരുമാവളവൻ കൈമാറി. 108 സീറ്റാണ് തിരഞ്ഞെടുപ്പിൽ ടിവികെ നേടിയത്. കോൺഗ്രസ് അഞ്ച് സീറ്റുകളും സിപിഎമ്മിനും സിപിഐയ്ക്കും രണ്ട് സീറ്റുകളും ലഭിച്ചിരുന്നു.
വിജയ് അശോക് നഗറിലേക്കുള്ള വി.സി.കെ ഓഫീസിലേക്ക് ഉടന്‍ എത്തുമെന്നാണറിയുന്നത്. ഇവിടെ പോലീസ് സുരക്ഷ ശക്തമാക്കി. ഇന്നു തന്നെ ഗവർണറെ കാണാനും സാദ്ധ്യതയുണ്ട്. ഞങ്ങളെ ഒതുക്കാൻ ശ്രമിച്ചാലും ഒടുവിൽ നമ്മൾ തീരുമാനിക്കും ആര് ഭരിക്കണമെന്ന്. എന്ന് സമൂഹമാധ്യമങ്ങളിൽ വി.സി.കെ നിയുക്ത എം.എൽ.എ വണ്ണി അരസ് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. വി.സി.കെയ്ക്ക് മന്ത്രി സ്ഥാനം നൽകാൻ ധാരണയായെന്നും അറിയുന്നു.
SUMMARY: VCK announces support; Vijay confirms CM seat















