തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തുടരുന്ന കാര്യത്തില്‍ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയില്‍ വ്യക്തമാക്കി. സ്ത്രീ സുരക്ഷാ പെൻഷൻ നിലവിലെ സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും, കഴിഞ്ഞ സർക്കാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് പദ്ധതിയാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാനത്തെ അർഹരായവർക്കുള്ള സാമൂഹ്യ ക്ഷേമ പെൻഷനുകള്‍ ഒട്ടും മുടങ്ങാതെ വിതരണം ചെയ്യുമെന്നും ഇതിനായുള്ള ഈ മാസത്തെ പെൻഷൻ ഉത്തരവ് നാളെത്തന്നെ പുറത്തിറങ്ങുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പെൻഷൻ ഗുണഭോക്താക്കളുടെ അർഹത പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടന്നു.
ജൂണ്‍ മാസത്തെ പെൻഷൻ 24 -ാം തീയതി മുതല്‍ വിതരണ ചെയ്യുമെന്നും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് വാഗ്ദാനം പോലെ 10 വർഷം സമയമെടുത്തായിരിക്കില്ല പെൻഷൻ തുക ഉയർത്തുക. എല്‍ഡിഎഫ് 2500 രൂപ വാഗ്ദാനെ ചെയ്തിട്ട് ആദ്യ 5 കൊല്ലം തീരാറായപ്പോള്‍ 1500 ഉള്ളതിനൊപ്പം 100 രൂപ കൂട്ടി, പിന്നീട് രണ്ടാം പിണറായി സർക്കാർ ഇറങ്ങാറായപ്പോഴത് 2000 ആയി ഉയർത്തി. യുഡിഎഫ് സർക്കാർ അങ്ങനെ ചെയ്യില്ലെന്നും സതീശൻ പറഞ്ഞു.
ക്ഷേമ പെൻഷൻ മാനദണ്ഡങ്ങള്‍ക്കെതിരേ വ്യാപക പരാതി ഉയരുന്നുണ്ട്. എസി വച്ചതിനാല്‍ പെൻഷൻ നിഷേധിച്ചു എന്നടക്കമാണ് പരാതികള്‍. അത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നു അനർഹരായവരെ ഒവിവാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ചോദ്യോത്തര വേളയില്‍ സംസാരിച്ച സതീശൻ പറഞ്ഞു.
SUMMARY: Welfare pension to be increased to Rs 3000; CM says no decision has been taken on women’s security pension
















