ബെംഗളൂരു: സായാഹ്ന സവാരിക്കിറങ്ങിയ സ്ത്രീയുടെ സ്വർണമാല കത്തികാട്ടി കവർന്നെടുത്തു. ബെംഗളൂരു മദനായകനഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മച്ചോഹള്ളി സ്വദേശിനിയായ 54 കാരിയാണ് കവര്‍ച്ചയ്ക്ക് ഇരയായത്. തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെ മച്ചോഹള്ളി വനത്തിനടുത്തുള്ള ഒരു പാർക്കിൽ നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം.
22 നും 25 നും ഇടയിൽ പ്രായമുള്ള യുവാവാണ് കവര്‍ച്ച ചെയ്തത്. പാർക്കിൽ നടക്കുന്നതിനിടെ എതിരെ വന്ന യുവാവ് കത്തി കാണിച്ച് സ്വര്‍ണമാല ഊരിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവസമയം മറ്റാരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. വിസമ്മതിച്ചതോടെ സ്ത്രീയുടെ മുഖത്ത് അടിക്കുകയും ചെയ്തു. തുടർന്ന് സ്ത്രീയുടെ കഴുത്തിൽ നിന്ന് ഏകദേശം 3.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാല തട്ടിയെടുത്ത ശേഷം ഇയാള്‍ കാട്ടിലേക്ക് ഓടിപ്പോയതായും പരാതിയില്‍ പറയുന്നു. സ്ത്രീയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
SUMMARY: Woman robbed of gold necklace at knifepoint while out for an evening walk














