സൈബർ തട്ടിപ്പ്; യുവതിയിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ബെംഗളൂരു: അന്തരിച്ച പ്രമുഖ ചിത്രകാരന്റെ ഭാര്യയിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഭര്‍ത്താവിന്റെ പെയിന്റിങ്ങുകള്‍ ലേലത്തില്‍ വിറ്റുകിട്ടിയ തുകയാണു നഷ്ടമായതെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.

ആഗോള തലത്തിൽ വിവിധയിടങ്ങളില്‍ ഇവര്‍ ചിത്രം ലേലത്തില്‍ വയ്ക്കാറുണ്ട്. അടുത്തിടെ വില്‍പനയ്ക്കായി കുറച്ചു പെയിന്റിങ് കൊറിയര്‍ വഴി മലേഷ്യയിലേക്ക് അയച്ചു. ഇതില്‍ ലഹരിമരുന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണു സിബിഐ ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തിയ സംഘം യുവതിയെ ഫോണില്‍ വിളിച്ചത്.

ഉന്നത സിബിഐ ഉദ്യോഗസ്ഥര്‍, ജഡ്ജി എന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റ്‌ ചിലരും വാട്‌സ്ആപ്പ് വിഡിയോ കോൾ എത്തി. ഹിന്ദിയിലും ഇംഗ്ലിഷിലുമായിരുന്നു ചോദ്യംചെയ്യല്‍. മുറിയില്‍ നിന്നു പുറത്തുപോകാനാ കോള്‍ കട്ട് ചെയ്യാനോ പ്രതികൾ യുവതിയെ സമ്മതിച്ചില്ല. ഇങ്ങനെ ചെയ്താല്‍ അറസ്റ്റ് ചെയ്തു മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുമെന്നായിരുന്നു ഭീഷണി.

വെള്ളംകുടിക്കാനോ ഭക്ഷണം കഴിക്കാനോ പോലും അനുവദിക്കാതെ 3 മണിക്കൂര്‍ ചോദ്യംചെയ്യല്‍ തുടര്‍ന്നതായി യുവതി പറഞ്ഞു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി അറിയിക്കുകയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഒരു കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് നിരവധി ഗഡുക്കളായി 80 ലക്ഷം രൂപ പ്രതികൾക്ക് നൽകി. കഴിഞ്ഞ ദിവസം ബന്ധുവിനോട് ഇക്കാര്യം പറഞ്ഞതോടെ സംഭവം തട്ടിപ്പാണെന്ന് യുവതി തിരിച്ചറിയുകയായിരുന്നു. സംഭവത്തിൽ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: BENGALURU | CYBER FRAUD
SUMMARY: Bengaluru women looses 80 lakhs to cyber frauds

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വാഹന മോഡിഫിക്കേഷൻ: നിയമലംഘനങ്ങള്‍ ഓരോന്നിനും 5,000 രൂപ വീതം പിഴ ചുമത്തണമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി...

താമരശ്ശേരി ചുരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ...

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

കോട്ടയം: ചങ്ങനാശ്ശേരിയില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് കണ്‍സഷൻ ടിക്കറ്റ് നിഷേധിക്കുകയും മോശമായി പെരുമാറുകയും...

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം, ഓണം ഭക്ഷ്യധാന്യങ്ങളുടെ വിതരണം, അരി വിതരണം എന്നിവ...

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം;  ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂരില്‍ കല്യാണമേളം. ആറ് മണ്ഡപങ്ങളിലായി...

വാഹന മോഡിഫിക്കേഷൻ: നിയമലംഘനങ്ങള്‍ ഓരോന്നിനും 5,000 രൂപ വീതം പിഴ ചുമത്തണമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി...

താമരശ്ശേരി ചുരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ...

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

കോട്ടയം: ചങ്ങനാശ്ശേരിയില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് കണ്‍സഷൻ ടിക്കറ്റ് നിഷേധിക്കുകയും മോശമായി പെരുമാറുകയും...

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം, ഓണം ഭക്ഷ്യധാന്യങ്ങളുടെ വിതരണം, അരി വിതരണം എന്നിവ...

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം;  ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂരില്‍ കല്യാണമേളം. ആറ് മണ്ഡപങ്ങളിലായി...

കർണാടകയിൽ ‘വ്യാജ പനീറിന്’ വിലക്ക്

ബെംഗളൂരു: പാൽ ഉപയോഗിക്കാതെ, സസ്യ എണ്ണയോ മറ്റ് പാൽ ഇതര ഘടകങ്ങളോ...

ബെംഗളൂരുവിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വൈദ്യുതി...

ബെംഗളൂരുവിൽ ഓൺലൈൻ ജോലി തട്ടിപ്പ്; യുവാവിന് 44.8 ലക്ഷം നഷ്ടമായി

ബെംഗളൂരു: വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച ഹൊരമാവു സ്വദേശിയായ 44കാരന്...

Related Articles

Popular Categories