തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി സ്ത്രീകള്‍ ഉത്സവഛായയോടെ ഏറ്റെടുത്തുവെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ പോവുന്നു. ഒരൊറ്റ ഓർഡിനറിയും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല. പണം കൊടുക്കാൻ താല്‍പര്യമുള്ള സ്ത്രീകള്‍ ഓർഡിനറി ഒഴിവാക്കണം. സ്വകാര്യ ബസുകളുമായി യുദ്ധ പ്രഖ്യാപനത്തിനില്ലെന്നും മന്ത്രി പറഞ്ഞു.
പദ്ധതിക്ക് മാധ്യമങ്ങള്‍ നല്ല പിന്തുണ നല്‍കി. ഇന്നലെ ഓർഡിനറിയില്‍ 11.84 ലക്ഷം സ്ത്രീകള്‍ കയറി. 2.46 കോടി സർക്കാർ കെഎസ്‌ആര്‍ടിസിക്ക് കൊടുക്കണം. കെഎസ്‌ആര്‍ടിസി ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ പോവുന്നു. വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. അതിനോട് അലർജിയില്ല. 384 സിറ്റി ഫാസ്റ്റ് ആണ് തിരുവനന്തപുരം നഗരത്തിലുള്ളത്.
ഒരൊറ്റ ഓർഡിനറിയും സിറ്റി ഫാസ്റ്റ് ആക്കിയില്ല. പൊഴിയൂർ -അഞ്ചുതെങ്ങ്, പാപ്പനം കോട്- വികാസ്ഭവൻ എന്നീ സിറ്റി ഫാസ്റ്റ് ബസുകള്‍ ഓർഡിനറി ആക്കി. ബസുകള്‍ തിരിച്ചറിയാനാണ് സ്റ്റിക്കർ പതിപ്പിച്ചത്. തിരിച്ചടവില്‍ ബുദ്ധിമുട്ടില്ല. അതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Transport Minister CP John advises women seeking comfortable travel to avoid ordinary buses
















