പതിനാല് വർഷങ്ങൾക്ക് ശേഷം ബെള്ളാരിയിൽ പ്രവേശിക്കാൻ ജനാർദന റെഡ്ഢിക്ക് കോടതി അനുമതി

ബെംഗളൂരു: പതിനാല് വർഷങ്ങൾക്ക് ശേഷം ബെള്ളാരിയിൽ തിരികെ പ്രവേശിക്കാൻ മുൻ മന്ത്രിയും എംഎൽഎയുമായ ഗാലി ജനാർദ്ദന റെഡ്ഡിക്ക് അനുമതി നൽകി സുപ്രീം കോടതി. ഖനി വ്യവസായിയും കർണാടക രാജ്യ പ്രഗതി പക്ഷ (കെ.ആർ.പി.പി.) പാർട്ടിസ്ഥാപകനുമായ ജി. ജനാർദന റെഡ്ഡി അനധികൃത ഖനന കേസിൽ ഉൾപ്പെട്ടതോടെയാണ് ബെള്ളാരിയിലേക്കുള്ള സന്ദർശനം വിലക്കിയത്. ബിജെപി മന്ത്രിസഭയിൽ അംഗമായിരിക്കെ 2011ലാണ് ഖനി അഴിമതി കേസിൽ അറസ്റ്റിലാകുന്നത്. ബെള്ളാരിയിൽ പ്രവേശിക്കരുതെന്ന കർശന നിബന്ധനയോടെയാണ‌് സുപ്രീംകോടതി ഇദ്ദേഹത്തിന് ജാമ്യം നൽകിയത‌്.

പിന്നീട് പലതവണ ബെള്ളാരിയിലേക്ക് പ്രവേശിക്കാൻ ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായിരുന്നില്ല. നിലവിലെ സുപ്രീം കോടതിയുടെ വിധിയിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. താൻ ബിജെപിയുടെ സാധാരണ പ്രവർത്തകനാണെന്നും ഭാവിയിൽ താൻ മത്സരിക്കുന്ന മണ്ഡലം പാർട്ടി തീരുമാനിക്കുമെന്നും റെഡ്ഡി പറഞ്ഞു. സന്ദൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തും. കൂടാതെ സംസ്ഥാനത്തുടനീളം പാർട്ടിയെ ശക്തിപ്പെടുത്താനും പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | JANARDAN REDDY
SUMMARY: Janardhana Reddy to return to Ballari after 14 years
Reddy, wh

LEAVE A REPLY

Please enter your comment!
Please enter your name here