ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; ബെയ്‌ലിൻ ദാസിന് ജാമ്യമില്ല

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തില്‍ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് റിമാൻഡില്‍. മേയ് 27വരെയാണ് ഇയാളെ വഞ്ചിയൂർ കോടതി റിമാൻഡില്‍ വിട്ടത്. ഇയാളുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച വീണ്ടും പരിഗണിക്കും. ബെയ്‌ലിന് ജാമ്യപേക്ഷ നല്‍കരുതെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇയാളെ പൂജപ്പുര സെൻട്രല്‍ ജയിലേക്ക് മാറ്റി.

കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് മർദ്ദനത്തിരയായ യുവ അഭിഭാഷക ശ്യാമിലി മാധ്യമങ്ങളോട് പ്രതികരിച്ചു. വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകയെ മർദ്ദിച്ച കേസില്‍ ഇന്നലെയാണ് ബെയ്ലിൻ ദാസ് പോലീസ് പിടിയിലാകുന്നത്. തിരുവനന്തപുരം സ്റ്റേഷൻ കടവില്‍ നിന്നാണ് ബെയ്ലിൻ ദാസിനെ പോലീസ് പിടികൂടിയത്. തുമ്പ പോലീസാണ് അഭിഭാഷകനെ പിടികൂടിയത്.

കേസില്‍ ബെയ്ലിൻ ദാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്. നേരത്തെ, പ്രതിയെ പിടികൂടുന്നതിനായി പോലീസ് വലിയ സമ്മർദ്ദമാണ് പ്രയോഗിച്ചത്. ബെയ്ലിൻ ദാസിന്റെ ഭാര്യയോട് സ്റ്റേഷനില്‍ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു.

അഭിഭാഷകന്റെ ബന്ധുക്കളുടെ ഫോണുകളും പോലീസ് പരിശോധിച്ചിരുന്നു. ബെയ്ലിൻ രക്ഷപ്പെടുന്നത് ഒഴിവാക്കാനായി ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പോലീസ് നിരന്തരം പരിശോധന നടത്തിയിരുന്നു. വലിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ സംഭവത്തിന്റെ മൂന്നാം ദിനമാണ് പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്.

TAGS : LATEST NEWS
SUMMARY : Bailin Das denied bail in assault on junior lawyer

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്തമഴ; കാസര്‍ഗോഡ് കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂര്‍: കനത്ത മഴ തുടര്‍ന്നു സാഹചര്യത്തിൽ കാസര്‍ഗോഡ് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ...

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

കൊല്ലം: കൊല്ലം ഇടമുളക്കലില്‍ അക്രമകാരിയായ തെരുവുനായയെ വെടിവെച്ച്‌ കൊന്നു. നാട്ടുകാരെ കടിച്ച...

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നാർക്കോട്ടിക്സ് വിഭാഗവും പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ...

സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി; ജൂലൈ 20 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം

തിരുവനന്തപുരം: വരുമാനത്തില്‍ വലിയ ഇടിവുണ്ടായതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത...

സിൽവർ ജൂബിലി നിറവിൽ ബെംഗളൂരു എസ്.എൻ.ഡി.പി. യൂണിയൻ

ബെംഗളൂരു: എസ്.എൻ.ഡി.പി യോഗം ബെംഗളൂരു യൂണിയന്റെ സിൽവർ ജൂബിലി വാർഷിക പൊതുയോഗം...

കനത്തമഴ; കാസര്‍ഗോഡ് കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂര്‍: കനത്ത മഴ തുടര്‍ന്നു സാഹചര്യത്തിൽ കാസര്‍ഗോഡ് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ...

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

കൊല്ലം: കൊല്ലം ഇടമുളക്കലില്‍ അക്രമകാരിയായ തെരുവുനായയെ വെടിവെച്ച്‌ കൊന്നു. നാട്ടുകാരെ കടിച്ച...

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നാർക്കോട്ടിക്സ് വിഭാഗവും പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ...

സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി; ജൂലൈ 20 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം

തിരുവനന്തപുരം: വരുമാനത്തില്‍ വലിയ ഇടിവുണ്ടായതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത...

സിൽവർ ജൂബിലി നിറവിൽ ബെംഗളൂരു എസ്.എൻ.ഡി.പി. യൂണിയൻ

ബെംഗളൂരു: എസ്.എൻ.ഡി.പി യോഗം ബെംഗളൂരു യൂണിയന്റെ സിൽവർ ജൂബിലി വാർഷിക പൊതുയോഗം...

നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ ഫോണുകൾ കവർന്നു

ജയ്പൂര്‍: രാജസ്ഥാനിലെ ഭീല്‍വാഡ ജില്ലയില്‍ മൊബൈല്‍ കടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

തൃശൂരിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി....

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന് എസ്‌ഐടി

വടകര: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ ജിതിൻ...

Related Articles

Popular Categories