തെലങ്കാനയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പുലർച്ചെ മുലുഗു ചൽപാക വനമേഖലയിൽ തെലങ്കാന പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ മുതിർന്ന കമാൻഡർ ഉൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പുലർച്ചെ 5.30 ഓടെ മാവോയിസ്റ്റ് വിരുദ്ധ ഗ്രേഹൗണ്ട്സ് സേന സംഘവുമായി ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു.

യെല്ലണ്ടു-നർസാംപേട്ട് ഏരിയാ കമ്മിറ്റി കമാൻഡറും സിപിഐ (മാവോയിസ്റ്റ്) തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗവുമായ ഭദ്രു എന്ന കുർസം മംഗു (35), എഗോലപ്പു മല്ലയ്യ (43), മുസക്കി ദേവൽ (22), മുസക്കി ജമുന (23), ജയ് സിംഗ് (25), കിഷോർ (22), കാമേഷ് (23) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് എകെ 47, ജി3, ഇൻസാസ് റൈഫിളുകളും മറ്റ് തോക്കുകളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു. മേഖലയിൽ മാവോയിസ്റ്റ് പുനരുജ്ജീവനം തടയുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി) ശബരി സ്ഥിരീകരിച്ചു.

TAGS: NATIONAL | MAOISTS
SUMMARY: 7 Maoists killed in encounter with security forces in Telangana’s Mulugu

LEAVE A REPLY

Please enter your comment!
Please enter your name here