ബെംഗളൂരു: തളര്‍വാതം വന്നു കിടപ്പിലായ ഭർത്താവിന്റെ കണ്മുന്നില്‍ വെച്ച് വയോധികയെ കൊലപ്പെടുത്തി നൂറു ഗ്രാം സ്വർണാഭരണം കവർന്നു. നെലമംഗല പേട്ടെ സ്ട്രീറ്റിൽ താമസിക്കുന്ന ശോഭ (69) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശത്ത് ഹോൾ സെയിൽ ഷോപ്പ് നടത്തുന്ന ശിവകുമാറിനെ പോലീസ് അറസ്റ്റുചെയ്തു.
ബുധനാഴ്ച വൈകീട്ടാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ദമ്പതികള്‍ക്ക് മക്കളില്ല. ഇരുവരും മാത്രമാണ് വീട്ടില്‍ വീട്ടിലുള്ളത്. ഭർത്താവിനെ ഫിസിയോതെറാപ്പി നടത്താൻ തെറാപ്പിസ്റ്റ് വീട്ടിലെത്തി യപ്പോൾ രക്തത്തിൽ കുളിച്ച് ശോഭയെ കട്ടിലിൽ കണ്ടെത്തു കയായിരുന്നു. ഭർത്താവ് കിടന്നിരുന്ന കട്ടിലിലാണ് മൃതദേഹവും ഉണ്ടായിരുന്നത്. വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
കുടിക്കാന്‍ വെള്ളം ആവശ്യപെട്ട് വീട്ടിലെത്തിയ പ്രതി ശിവകുമാർ ആഭരണം കവരാൻ ശ്രമിച്ചപ്പോൾ ശോഭ എതിർത്തു. ഇതോടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. എട്ടുലക്ഷം രൂപയുടെ കടം വീട്ടാനാണ് കൃത്യം നിർവഹിച്ചതെന്ന് ഇയാൾ മൊഴിനൽകിയതായി പോലീസ് പറഞ്ഞു.
SUMMARY: Elderly woman killed and gold ornaments stolen















