ബെംഗളൂരു: ചിക്കമഗളൂരുവിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ യുവതി മരിച്ചു. വിജയനഗര കുഡ്‌ലിഗി ഗെദ്ദലഗട്ടെ സ്വദേശി ബോറമ്മ (45) ആണ് മരിച്ചത്. ഭർത്താവ് നാഗരാജിനും മകനുമൊപ്പം കാപ്പിത്തോട്ടത്തിൽ ജോലിക്ക് എത്തിയതായിരുന്നു അവർ. ഇന്നലെ രാവിലെ ഹുനസെഹള്ളിയിൽ നാഗേഷ് ഗൗഡ എന്നയാളുടെ എസ്റ്റേറ്റിലായിരുന്നു സംഭവം.
കാട്ടാന ആക്രമണത്തിൽ ഒരാള്‍ കൂടി കൊല്ലപ്പെട്ടെന്ന വാർത്ത പരന്നതോടെ കടബാഗരെയില്‍ പ്രദേശവാസികൾ മൃതദേഹം റോഡിൽ വച്ച് പ്രതിഷേധിച്ചു. ഇതേ തുടര്‍ന്നു ചിക്കമഗളൂരു –ശൃംഖേരി സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം ഏറ്റെടുത്ത് കുടുംബത്തിന് കൈമാറാൻ പോലീസ് ഇടപെട്ടതോടെ പ്രതിഷേധക്കാർ രോഷാകുലരായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലാത്തിചാർജില്‍ ചിലര്‍ക്ക് പരുക്കേറ്റു.
കാട്ടാനയെ പിടിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും ഇതേ എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി മരിച്ചിരുന്നു.
SUMMARY: Another forest attack killed the plantation worker
SUMMARY: Another forest attack killed the plantation worker















