ജോർഹട്ട്: അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 വിമാനം തകർന്നു വീണ് അപകടത്തില്‍ അഞ്ച് അഞ്ച് സൈനികർക്ക് വീരമൃത്യു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട സഹപൈലറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ ലാന്റിങിനിടെയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അസമിലെ ജോര്‍ഹട്ടിലെ എ എന്‍ 32 ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് തകര്‍ന്നുവീണത്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തകര്‍ന്നു വീണ വിമാനത്തിന് തീപിടിച്ചിട്ടുണ്ട്. ആകെ ആറ് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇത് 45 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനമാണ്.
റൗരിയ വ്യോമതാവളത്തിനുള്ളിൽ വെച്ചുതന്നെയാണ് വിമാനം തകർന്നുവീണത്. അപകട വിവരം അറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തകരും അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി.
SUMMARY: Air Force plane crash in Assam; Five soldiers martyred
















