ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കിക്കൊണ്ട് സമയ്പുർ ബദ്ലിയിലെ ചന്ദൻ പാർക്ക് പ്രദേശത്ത് യുവതിയെയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്ന് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെയും അമ്മയെയും വീടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് പൊലീസ് കണ്ടെത്തിയത്. പട്ന സ്വദേശിയായ ഭർത്താവ് മുഞ്ചൻ കെവാട്ട് ആണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
കൊലയ്ക്ക് ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായാണ് പോലീസ് പറയുന്നത്. വീടിന്റെ താഴത്തെ നിലയിലെ ഒരു മുറിയിലായിരുന്നു മൃതദേഹം. ബീഹാറിലെ പട്ന ജില്ലയില്‍ നിന്നുള്ളവരാണ് ഈ കുടുംബം.
മുഞ്ചന്‍ കെവാട്ടിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി. ആസാദ്പൂര്‍ മണ്ടിയിലെ ഒരു പച്ചക്കറി വില്‍പ്പനക്കാരനാണ് മുഞ്ചന്‍ കെവാട്ട്. ക്രൈം സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രദേശത്തെ സിസിടിവികളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കുടുംബകലഹമാണോ അതോ സംശയമാമോ എന്നതിലടക്കം പോലീസിന്റെ പരിശോധന തുടരുകയാണ്.
SUMMARY: Murder in Delhi; A young man killed his wife and three daughters by slitting their throats















