തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർഥിത്വത്തിൽ ട്വിസ്റ്റ്. കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. അതേസമയം, അടൂർ പ്രകാശിന് സീറ്റില്ല.
എം.പിമാർ മത്സരിക്കേണ്ടെന്ന ഹൈകമാൻഡ് തീരുമാനത്തിനെതിരെ സുധാകരൻ നിലപാട് കടുപ്പിച്ച് രംഗത്തുവന്നതോടെ കോൺഗ്രസ് വെട്ടിലായിരുന്നു. മുതിർന്ന നേതാക്കളോടടക്കം ഗുഡ് ബൈ പറഞ്ഞ സുധാകരൻ, സ്വതന്ത്രനായി മത്സരിക്കുമെന്നും ഭീഷണി ഉയർത്തി. നിലപാട് പ്രഖ്യാപിക്കാനായി ഉച്ചക്ക് 12ന് വാർത്തസമ്മേളനവും വിളിച്ചുചേർത്തു. മുതിർന്ന നേതാക്കളടക്കം ഇടപെട്ടിട്ടും സുധാകരൻ പിന്മാറിയില്ല. ഒടുവിൽ പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കാനാണ് സുധാകരന് സീറ്റ് നൽകാൻ ഹൈകമാൻഡ് തീരുമാനിച്ചത്. മുതിർന്ന നേതാക്കൾ ഇടപെട്ടതോടെയാണ് കെ. സുധാകരനെ മണ്ഡലത്തിൽ മത്സരിപ്പിക്കാന്‍ തീരുമാനമായത്. എ.കെ. ആന്‍റണിയുടെ ഇടപെടലും നിർണായകമായി. സീറ്റ് ഉറപ്പായതോടെ ഡൽഹിയിൽ വിളിച്ചിരുന്ന വാർത്തസമ്മേളനവും ഉപേക്ഷിച്ചു. നാട്ടിൽ തിരിച്ചെത്തുന്ന സുധാകരന് വൻ സ്വീകരണം ഒരുക്കാനുള്ള തയാറെടുപ്പിലാണ് അനുയായികൾ.
SUMMARY: High command gives in; K Sudhakaran is Congress candidate in Kannur
















