ന്യൂഡൽഹി: വാണിജ്യ എൽ.പി.ജി വിഹിതം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 20 ശതമാനംകൂടി കൂട്ടാൻ സർക്കാർ അനുമതി. ഇതോടെ മൊത്തം വിഹിതം 50 ശതമാനമാകും. ഇന്ന് പ്രഖ്യാപിച്ച 20 ശതമാനം കൂടുതൽ വിഹിതത്തിന്റെ പ്രയോജനം ലഭിക്കുക റസ്റ്ററന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യവസായ മേഖലയിലെ കാന്റീനുകള്‍, ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍, ഡയറികള്‍ എന്നിവക്കാണ്. സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കന്റീനുകളും ഔട്ട്ലറ്റുകളും ഇതില്‍ ഉള്‍പ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ആഭ്യന്തര ഉൽപാദനം കൂടിയതോടെ സ്ഥിതിഗതികൾ സാവകാശം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഗാർഹിക എൽ.പി.ജി വിതരണം ഭദ്രമാണെന്നും, വിതരണ ശൃംഖലകളിൽ ഇപ്പോൾ പോരായ്മകൾ ഇല്ലെന്നും സാധാരണ രീതിയിൽ വിതരണം തുടരുന്നുണ്ടെന്നും ഔദ്യോഗിക പ്രസ്താവന അറിയിച്ചു. പരിഭ്രാന്തരായി തിരക്കിട്ട് സിലിണ്ടർ ബുക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനുമെതിരെ കർശന ജാഗ്രത വേണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
SUMMARY: Centre hikes commercial LPG prices by 20 percent















