കണ്ണൂർ: ഇത്തവണത്തെ കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണമെന്നും ആർസി അമല സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി. നാടിന് പുരോഗതി വേണമെന്നാണ് ജനങ്ങൾ പറയുന്നത്. എൽഡിഎഫിന് മാത്രമെ നാടിനെ വികസനത്തിലേക്ക് നയിക്കാൻ കഴിയുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. നമ്മൾ ആകെ തകർന്നുപോകുമെന്ന ഘട്ടം വന്നിട്ടുണ്ട്. നമ്മളെ മുന്നോട്ട് നയിക്കാൻ തടസ്സമുണ്ടാക്കുന്നവിധത്തിലുള്ള വിവിധ ഇടപെടലുകളുണ്ടായിട്ടുണ്ട്. എന്നാൽ ആ ഘട്ടങ്ങളിലെല്ലാം വളരെ കൃത്യതയോടെ നാടിനെ മുന്നോട്ട് നയിക്കാൻ എൽഡിഎഫിന് കഴിഞ്ഞൂവെന്നും അതെല്ലാം അതിജീവിച്ചുകൊണ്ട് എല്ലാവർക്കും മാതൃകയാക്കാവുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെന്നും ജനങ്ങൾ കാണുന്നുണ്ട്.
#WATCH | Keralam CM Pinarayi Vijayan casts his vote in Assembly elections, at Pinarayi RC Amala Basic Upper Primary School in Kannur pic.twitter.com/yIVgSmzdPh
— ANI (@ANI) April 9, 2026
ഇതാണ് എൽഡിഎഫിൻ്റെ കരുത്ത്, ഈ കരുത്തിനെ പൊളിക്കുന്നതിനുവേണ്ടി ഏതെങ്കിലും തരത്തിലുള്ള വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതുകൊണ്ട് ഫലം കിട്ടില്ല. ഇതെല്ലാം ജനങ്ങളുടെ അനുഭവത്തിലൂടെ ഉണ്ടാകുന്ന കാര്യമാണ്. ഞങ്ങൾ എപ്പോഴും ജനങ്ങളെയാണ് വിശ്വസിക്കുന്നത്. ജനങ്ങൾ ഞങ്ങളെയും വിശ്വസിച്ചിട്ടുണ്ട്.
കേരളം രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. ജനം ഒരു സംശയവുമില്ലാതെ പറയും എല്‍ഡിഎഫിന്റെ സംസ്‌കാരം കൊണ്ടാണ് ഇത് നേടിയത് എന്ന്. 2021ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ എല്‍ഡിഎഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
SUMMARY: We are with the people; Only LDF can lead the country with commitment – Chief Minister







