തിരുവനന്തപുരം: ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു. തമിഴ്നാട് സ്വദേശി മൊയ്തീൻ (55) ആണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം.
തിരുവനന്തപുരം നരുവാമൂടിൽ വെള്ളിയാഴ്ച രാത്രി 9.15ഓടെയാണ് ആനയുടെ ആക്രമണമുണ്ടായത്. കാരയ്ക്കാമണ്ഡപം സജിമോന്‍റെ ഉടമസ്ഥതയിലുള്ള ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ് രണ്ടാം പാപ്പാന്‍ മൊയ്ദീനെ ആക്രമിച്ചത്.
പറമ്പില്‍ തളച്ചിരുന്ന ആനയാണ് ഉപദ്രവിച്ചത്. പരിക്കേറ്റ മൊയ്തീനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
സംഭവത്തില്‍ നരുവാമൂട് പോലീസ് അന്വേഷണം ആരംഭിച്ചു. ആനയ്ക്ക് മദപ്പാടിന്റെ ചികിത്സ കഴിഞ്ഞ് ഒരാഴ്ചമുമ്പാണ് തിരികെ എത്തിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
SUMMARY: Man, who was undergoing treatment for injuries sustained in an elephant attack, died.















