കൊച്ചി: സംഘടനയായ ‘അമ്മ’യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്‌ഐ രേഷ്മ എന്നിവർക്കെതിരെ നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു. ക്രിമിനല്‍ നടപടി പ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് അൻസിബ തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹർജി നല്‍കിയത്.
ഈ മാസം 17-നകം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പോലീസിന് നിർദ്ദേശം നല്‍കി. അമ്മയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സംഘടന അൻസിബയ്ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 17-നകം മറുപടി നല്‍കിയില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികാരമെന്നോണം അൻസിബ നിയമനടപടികളിലേക്ക് നീങ്ങിയത്.
SUMMARY: Ansiba Hasan approaches court against Lakshmi Priya
















