റീൽസെടുക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറിയ കുട്ടികൾ കുടുങ്ങിക്കിടന്നത് 16 മണിക്കൂർ; ഒടുവിൽ രക്ഷകരായി വ്യോമസേന

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ റീൽസെടുക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറി കുടുങ്ങിയ രണ്ട് കുട്ടികളെ വ്യോമസേന സുരക്ഷിതമായി താഴെയിറക്കി. ഏകദേശം 16 മണിക്കൂറോളം കുടുങ്ങിയ ശേഷം, വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഞായറാഴ്ച രാവിലെ നടന്ന രക്ഷാപ്രവർത്തനത്തില്‍ ഇരുവരെയും രക്ഷപ്പെടുത്തിയത്. കാൻഷിറാം റെസിഡൻഷ്യൽ കോളനിയിലാണ് ശനിയാഴ്ച അഞ്ച് കുട്ടികൾ റീലുകൾ നിർമ്മിക്കാൻ ഉയരമുള്ള വാട്ടർ ടാങ്കിൽ കയറിയത്. വാട്ടർ ടാങ്കിന്റെ ഗോവണി തകർന്നതിനാൽ കുട്ടികൾ കുടുങ്ങി പോകുകയായിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) വാഹനങ്ങൾക്ക് സ്ഥലത്തേക്ക് പ്രവേശിക്കാൻ ഒരു ബദൽ റോഡ് നിർമ്മിക്കാൻ അധികൃതർ ആദ്യം ശ്രമിച്ചിരുന്നു. എന്നിരുന്നാലും, പുലർച്ചെ 3:00 മണിയോടെ മഴ ആരംഭിച്ചതിനാൽ ജോലി തടസ്സപ്പെട്ടു, തുടർന്ന് സൈനിക ഹെലികോപ്റ്ററിന്റെ സഹായം തേടി. സംസ്ഥാന അധികൃതരുടെ അഭ്യർഥനയെത്തുടർന്ന് സെൻട്രൽ എയർ കമാൻഡിൽ (സിഎസി) നിന്നുള്ള ഒരു ഐഎഎഫ് എംഐ -17 വി 5 ഹെലികോപ്റ്റർ വിന്യസിച്ചു. പുലർച്ചെ 5:20 ഓടെ വിമാനം കാൻഷിറാം അവാസി കോളനിയിലെത്തി, ഏകദേശം 15 മിനിറ്റ് നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിലൂടെ കുട്ടികളെ സേഫ് ആക്കി. തുടർന്ന് രണ്ടുപേരെയുംയും ഗോരഖ്പൂരിലേക്ക് വിമാനമാർഗം കൊണ്ടുപോയി.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അഞ്ചു പേർ അടങ്ങുന്ന കുട്ടികളുടെ സംഘം കെട്ടിടത്തിൽ കയറിയത്. മുകളിലേക്ക് പോകാനുള്ള ശ്രമത്തിനിടെ ടാങ്കിന്റെ ഗോവണി പൊട്ടി. ഇതോടെ മൂന്നുപേർ താഴേയ്ക്ക് വീണു. അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശേഷിക്കുന്ന രണ്ട് പേരായ പവൻ, കല്ലു എന്നിവർ ടാങ്കിന് മുകളിൽ കുടുങ്ങി. സിദ്ധാർത്ഥ് എന്ന കുട്ടിയാണ് മരിച്ചത്. ഷാനി, ഗോലു എന്നീ രണ്ട് പേർ മാധവ് പ്രസാദ് ത്രിപാഠി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്, ഇവർ അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്.
SUMMARY: Climbed on top of water tank to retrieve reels; trapped for 16 hours, finally rescued by Air Force

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അമ്മ അഡ്ഹോക്ക് കമ്മിറ്റി: അൻസിബയുടെ ഹര്‍ജി തള്ളി

കൊച്ചി: നടി ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട്...

കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി എൻ വി...

ഗുരുവായൂരില്‍ വിവാഹത്തിളക്കം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോര്‍ഡ് ബുക്കിംഗ്

ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങള്‍....

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റര്‍ ഒന്നാം വാർഷികം: വിദ്യാഭ്യാസ-ചാരിറ്റി പദ്ധതികൾ പ്രഖ്യാപിക്കും

ബെംഗളൂരു: കര്‍ണാടക മൈനോരിറ്റി കള്‍ച്ചറല്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ...

വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് പുറത്തായെന്ന് നടന്‍ പ്രകാശ് രാജ്

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി...

അമ്മ അഡ്ഹോക്ക് കമ്മിറ്റി: അൻസിബയുടെ ഹര്‍ജി തള്ളി

കൊച്ചി: നടി ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട്...

കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി എൻ വി...

ഗുരുവായൂരില്‍ വിവാഹത്തിളക്കം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോര്‍ഡ് ബുക്കിംഗ്

ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങള്‍....

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റര്‍ ഒന്നാം വാർഷികം: വിദ്യാഭ്യാസ-ചാരിറ്റി പദ്ധതികൾ പ്രഖ്യാപിക്കും

ബെംഗളൂരു: കര്‍ണാടക മൈനോരിറ്റി കള്‍ച്ചറല്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ...

വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് പുറത്തായെന്ന് നടന്‍ പ്രകാശ് രാജ്

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി...

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തും എ അജികുമാറും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്...

കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം.പി. പരമേശ്വരൻ അന്തരിച്ചു

കൊച്ചി: കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (92) അന്തരിച്ചു....

Related Articles

Popular Categories