ബംഗാളില്‍ കനത്ത പോരാട്ടം; ; തൃണമൂലും ബിജെപിയും ഒപ്പത്തിനൊപ്പം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. കോല്‍ക്കത്ത: രാജ്യം ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ തൃണമൂല്‍ 47 സീറ്റുകളില്‍ മുന്നില്‍ 44 സീറ്റുകളില്‍ ലീഡുമായി ബിജെപി തൊട്ടുപിന്നിലുണ്ട്. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരിടത്തും ലീഡില്ല. മറ്റ് പാര്‍ട്ടികള്‍ രണ്ടിടത്ത് ലീഡ് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 294 മണ്ഡലങ്ങളില്‍ 293 ഇടത്താണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ 29-ന് അവസാനിച്ച രണ്ട് ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പില്‍ 92.47 ശതമാനം എന്ന ചരിത്രപരമായ പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇവിടെ മെയ് 21-നാണ് പുതിയ പോളിംഗ് നടക്കുക. അതിനാല്‍ ഇന്ന് ആകെ 294 സീറ്റുകളില്‍ 293 സീറ്റുകളിലെ ജനവിധിയാണ് പുറത്തുവരുന്നത്.

തുടർച്ചയായ നാലാം തവണയും അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാല്‍ ഭരണകക്ഷിയെ താഴെയിറക്കാൻ സർവ്വ സന്നാഹങ്ങളുമായി ബിജെപി ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. കഴിഞ്ഞ തവണ വൻ തിരിച്ചടി നേരിട്ട സിപിഎമ്മും കോണ്‍ഗ്രസും തങ്ങളുടെ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാൻ ശ്രമിക്കുമ്പോള്‍, ഹുമയൂണ്‍ കബീറിന്റെ എജെയുപി, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം എന്നീ ചെറിയ പാർട്ടികളും നിർണ്ണായക മണ്ഡലങ്ങളില്‍ മത്സരരംഗത്തുണ്ട്

തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ഭരണത്തില്‍ തുടരുമെന്നാണ് വിലയിരുത്തലെങ്കിലും ബിജെപിയുടെ അട്ടമറി വിജയമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ നല്‍കുന്ന സൂചന. 1947 മുതല്‍ 1977 വരെ ബംഗാള്‍ ഭരിച്ച കോണ്‍ഗ്രസും 1977 മുതല്‍ 2011 വരെ ഭരിച്ച ഇടതുപക്ഷവും നിലവില്‍ ചെറിയ ശക്തികളായി മത്സരരംഗത്തുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഭരണത്തിലിരിക്കുന്ന മമത ബാനര്‍ജി അധികാരത്തുടര്‍ച്ച നേടുമോ, അതോ ബംഗാളില്‍ ആദ്യമായി താമര വിരിയുമോ എന്നറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രമാണ് ബാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here