തൊടുപുഴ: പശുക്കളെ മോഷ്ടിച്ചു വിറ്റ കേസില്‍ യുവാവ് അറസ്‌റ്റില്‍. തൊടുപുഴ വണ്ണപ്പുറം സ്വദേശി വി ച്ച് നിയാസ് ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ നസിയ വണ്ണപ്പുറം പഞ്ചായത്ത് അംഗമാണ്. 100ലധികം CCTV ദൃശ്യങ്ങള്‍ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ലീഗ് നേതൃത്വം ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ എതിർപ്പ് മൂലം അത് ഫലം കണ്ടില്ല.
തൊടുപുഴ, വണ്ണപ്പുറം മേഖലയില്‍ പശുക്കള്‍ മോഷണം പോകുന്നത് പതിവായിരുന്നു. ക്ഷീരകർഷകർ പലതവണ പരാതി നല്‍കിയിട്ടും മോഷ്ടാവിനെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് തൊടുപുഴ ഈസ്റ്റ് കലൂരില്‍ നിന്ന് രണ്ട് പശുക്കളെ മോഷ്ടിച്ച മുഹമ്മദ് നിയാസ് പിടിയിലായത്. മോഷ്ടിച്ച രണ്ട് പശുക്കളെ പാലക്കാട് കുഴല്‍മന്ദത്തെ കാലി ചന്തയില്‍ എത്തിച്ച് വിറ്റെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പശുക്കളെ വിറ്റ് കിട്ടിയ പണം ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. മോഷണം നടന്ന സ്ഥലങ്ങളില്‍ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇയാള്‍ക്ക് കൂടുതല്‍ മോഷണങ്ങളില്‍ പങ്കുണ്ടെന്നാണ് സംശയം. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്ക് ആയി പ്രാദേശിക ലീഗ് നേതാക്കള്‍ ഒത്തുതീർപ്പിന് ശ്രമം നടത്തിയെന്ന് ആരോപണം ഉണ്ട്.
SUMMARY: Youth arrested for stealing and smuggling cows







