ചെന്നൈ: തമിഴ്‌നാട് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സന്തോഷം പകർന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പുതിയ പ്രഖ്യാപനം നടത്തി. സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത 58 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി വർദ്ധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 2026 ജനുവരി 1 മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ഈ വർധനവ് നിലവില്‍ വരുന്നത്.
സംസ്ഥാനത്തെ ഏകദേശം 16 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കും. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പരിഷ്കരിച്ചതിന് സമാനമായാണ് സംസ്ഥാന സർക്കാരും ഈ നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലും പൊതുസേവനം ഉറപ്പാക്കുന്നതിലും സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ സേവനങ്ങളെ മാനിച്ചാണ് സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഈ വർദ്ധനവ് നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന ഖജനാവിന് പ്രതിവർഷം 1,230 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകും. എങ്കിലും, ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷേമം മുൻനിർത്തി സർക്കാർ ഈ തുക അധികമായി അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.
SUMMARY: Vijay government’s big announcement in Tamil Nadu: Dwindling income increased to 60 percent















