ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രതികളായ മുൻ ജെഎൻയു വിദ‍്യാർഥി ഷർജില്‍ ഇമാം, ഉമർ ഖാലിദ് എന്നിവർക്ക് ജാമ‍്യം നല്‍കാത്തതില്‍ എതിർപ്പ് അറിയിച്ച് സുപ്രീം കോടതി. കുറ്റം എത്ര വലുതായാലും വിചാരണ വൈകിപ്പിക്കുന്ന പക്ഷം തടവുകാരന് ജാമ‍്യം നല്‍കുകയെന്നത് സ്വാഭാവിക നീതിയാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു.
ഒരു വർഷത്തേക്ക് ജാമ‍്യാപേക്ഷ നല്‍കാൻ കഴിയില്ലെന്ന നിർദേശത്തെയും അദ്ദേഹം എതിർത്തു. 53 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്ത 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ നിയമപ്രകാരമാണ് ഇരുവർക്കുമെതിരേ കേസെടുത്തത്.
സയ്യിദ് ഇഫ്തിക്കർ ആൻഡ്രാബി എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജല്‍ ഭുയനും അതൃപ്തി പ്രകടിപ്പിച്ചത്. ലഹരിമരുന്ന് വിതരണം ചെയ്ത് ഭീകരർക്ക് ധനസഹായം നല്‍കിയെന്നാരോപിച്ച് യുഎപിഎ നിയമ പ്രകാരം 6 വർഷത്തിലേറെയായി കസ്റ്റഡിയില്‍ കഴിയുകയാണ് ആൻഡ്രാബി.
SUMMARY: ‘Bail is natural justice’; Supreme Court disagrees with the order denying bail to Umar Khalid
















