ആലപ്പുഴ: നവജാത ശിശുവിനെ പ്രസവിച്ച ഉടൻ തന്നെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ യുവതിക്കെതിരെ വധശ്രമക്കേസെടുത്ത് പോലീസ്. ഹരിപ്പാട് സ്വദേശിനിയായ 19കാരിക്കെതിരെയാണ്. നവജാത ശിശുവിനെ പ്രസവിച്ച ഉടൻ തന്നെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ യുവതിക്കെതിരെ വധശ്രമക്കേസെടുത്ത് പോലീസ്.
ഹരിപ്പാട് സ്വദേശിനിയായ 19കാരിക്കെതിരെയാണ് പോലീസ് കേസെടുത്തത്. മാനഹാനി ഭയന്നാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. കടുത്ത വയറുവേദനയെത്തുടർന്ന് കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് യുവതി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ യുവതി ഗർഭിണിയാണെന്ന് ഡോക്ടർമാർ സംശയിച്ചെങ്കിലും, അവർ അത് നിഷേധിച്ചു.
തുടർന്ന് നിരീക്ഷണത്തില്‍ തുടരാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. പുലർച്ചെ ഒരു മണിയോടെ ആശുപത്രിയിലെ ശുചിമുറിക്കുള്ളില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. ശേഷം പൊക്കിള്‍കൊടി സ്വയം മുറിച്ചുമാറ്റിയ ശേഷം കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. ആശുപത്രി ജീവനക്കാരാണ് കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.
ഉടൻ തന്നെ കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂ ബോണ്‍ ഐസിയുവിലേക്ക് മാറ്റി. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. യുവതിയും വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ വീയപുരം പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Newborn baby thrown out of window; Police file case of attempt to murder against mother
















