ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ ജസ്പാലിനെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് അന്ത്യം. അടുത്തിടെ അദ്ദേഹത്തിന് സ്റ്റെന്റ് ശസ്ത്രക്രിയ നടത്തിയിരുന്നു. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ ജസ്പാലിന് നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലും സമാനമായ പ്രശ്നമുണ്ടായി. തുടർന്ന് ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണമെഡല്‍ നേടിയ താരമാണ് ജസ്പാല്‍ റാണ. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 9 സ്വര്‍ണ ഉള്‍പ്പെടെ 15 മെഡല്‍ നേടിയിട്ടുണ്ട്. ആദ്യ സ്വര്‍ണം നേടിയത് 1994ല്‍ ഹിരോഷിമയില്‍ പതിനെട്ടാം വയസിലാണ്.
ഒളിംപിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന്റെ കോച്ചാണ്. ജസ്പാല്‍ റാണ മനു ഭാക്കറിന്റെ ഉയര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തികളിലൊരാളാണ്. അദ്ദേഹത്തിന്റെ പരിശീലനത്തിലൂടെയാണ് താരം പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി രണ്ട് മെഡലുകള്‍ നേടിയത്.
SUMMARY: Indian shooting legend Jaspal Rana passes away
















