ബെംഗളൂരു: കർണാടകയിലെ ധർമ്മസ്ഥല മഞ്ചുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളി നടൻ പ്രകാശ് രാജ്. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമായ വ്യാജപ്രചരണങ്ങൾ മാത്രമാണെന്നും, ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ താൻ 200 കോടി രൂപ കൈപ്പറ്റിയെന്നത് അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിലെ പ്രതി ചിന്നയ്യയുമായി ഒരിക്കൽ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ചിന്നയ്യ ഫോണിൽ വിളിച്ച് നേരിട്ടു കാണണമെന്ന് പറഞ്ഞുവെങ്കിലും താൻ തയ്യാറായില്ല. വെളിപ്പെടുത്താനുള്ള കാര്യങ്ങൾ പ്രത്യേക അന്വേഷണസംഘത്തോട് (എസ്.ഐ.ടി.) പറയാൻ നിർദേശിച്ചുവെന്നും ബെംഗളൂരുവിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രകാശ് രാജ് പ്രകാശ് രാജ് അറിയിച്ചു.
ചിന്നയ്യ ഫോൺ വിളിച്ചത് എസ്.ഐ.ടി. തലവൻ പ്രണവ് മൊഹന്തിയെ അറിയിച്ചിരു ന്നു. അന്വേഷണം പുരോഗമിച്ചപ്പോൾ ചിന്നയ്യ പറയുന്നത് കളവാണെന്നും ഇയാളിൽ നിന്ന് അകലം പാലിക്കണമെന്നും എസ്.ഐ.ടി. അറിയിച്ചു. അത് താൻ അനുസരിച്ചു വെന്നും ഒരിക്കലും ധർമസ്ഥലയിൽ പോയിട്ടില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
ഒരു ദിവസം ഗിരീഷ് മട്ടന്നവറിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു. ചിന്നയ്യ തൻ്റെ കൂടെയുണ്ടെന്നും എന്നോട് സംസാരിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ചിന്നയ്യ എന്നോട് തമിഴിലാണ് സംസാരിച്ചത്. എന്നെ കാണണമെന്ന് അയാൾ എന്നോട് പറഞ്ഞു. പക്ഷെ എനിക്ക് ചിന്നയ്യയെ കാണാൻ താത്‌പര്യമില്ലെന്നും എസ്‌ഐടി ബന്ധപ്പെടാനും എന്തെങ്കിലും പറയാനുണ്ടെങ്കിൽ റക്കോർഡ് ചെയ്‌ത് അയച്ചാൽ മതിയെന്നും ഞാൻ പറഞ്ഞുവെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.
പിന്നീട് ചിന്നയ്യ സംസാരിക്കുന്ന റെക്കോർഡ് എനിക്ക് ലഭിച്ചു. ഞാൻ ഉടൻ തന്നെ അഭിഭാഷകനെ വളിക്കുകയും എസ്‌ഐടി അന്വേഷണ തലവൻ പ്രണവ് മൊഹന്തിക്ക് റെക്കോർഡ് കൈമാറകയും ചെയ്‌തിരുന്നു. അദ്ദേഹം ചിന്നയ്യയെ വിളിച്ച് സംസാരിക്കാമെന്നും പറഞ്ഞു. വെളിപ്പെടുത്തലിനു പിന്നിൽ നടന്ന ഗൂഢാലോചന യെക്കുറിച്ചും ഇതിനായി 200 കോടി രൂപ കേരളത്തിൽനിന്ന് എത്തിയെന്ന ആരോപണത്തെക്കുറിച്ചും അറിയില്ല. ധർമസ്ഥല വെളിപ്പെടുത്തലുമായി തനിക്ക് ഇതിൽ കൂടുതൽ ബന്ധമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ധർമ്മസ്ഥലയെ തകർക്കാൻ വലിയ ഗുഢാലോചന നടന്നെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം പ്രതിയായ ചിന്നയ്യ കർണാടക ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയിരുന്നു. നടൻ പ്രകാശ് രാജ്, സാമൂഹിക പ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി,ഗിരീഷ് മട്ടന്നവർ എന്നിവരടക്കമുള്ളവർ ചേർന്ന് വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ തന്നിൽ സമ്മർദ്ദം ചെലത്തുകയായിരുന്നു എന്നാണ് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചിന്നയ്യ പറയുന്നത്.
ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിലധികം സ്ത്രീകളുടെയും പെൺക്കുട്ടികളുടെയും മൃതദേഹങ്ങൾ താൻ കുഴിച്ചുമൂടിയിട്ടുണ്ട് എന്നാണ് ശുചീകരണത്തൊഴിലാളിയായ ചിന്നയ്യ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ, ഇയാൾ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ മണ്ണുനീക്കി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.ഇതെ തുടർന്ന് ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താൻ വ്യാജ ആരോപണങ്ങളാണ് ചിന്നയ്യ ഉന്നയിച്ചതെന്ന് കണ്ടെത്തുകയും ഇയാളെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു.
SUMMARY: Dharmasthala revelation; Prakash Raj says the audio recording sent by Chinnayya has been handed over to the SIT and he is not aware of the conspiracy















