വാഷിങ്ടൺ: ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചതായി യുഎസ്. ഖത്തറും യുഎസും ചേർന്ന് നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് തീരുമാനം. പ്രാദേശിക സമയം 4 മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തി വരും. ലെബനിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ സമാധാന കരാറിൽ നിന്ന് പിൻവാങ്ങുകയാണെന്ന് ഇറാൻ നിലപാടെടുത്തിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഐആർജിസി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആഗോള ക്രൂഡ് വില വീണ്ടും കുതിച്ചു കയറി. ഈ പശ്ചാത്തലത്തിലാണ് യുഎസും ഖത്തറും അടിയന്തരമായി ഇടപെട്ട് ഇസ്രായേൽ-ഹിസ്ബുള്ള വെടിനിർത്തൽ ഉറപ്പാക്കുന്നതിനായി ചർച്ചകൾ നടത്തിയത്.
യുഎസ്- ഇറാന്‍ ധാരണാപത്രത്തില്‍ ഒപ്പിട്ട ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്യേലിനെ ആക്രമണങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. വെടിനിര്‍ത്തല്‍ കര്‍ശനമായി പാലിക്കണമെന്നും ഇസ്രയേല്‍ സംയമനം പാലിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഇസ്രയേല്‍ ലെബനനിലെ ഹിസ്‌ബുള്ളയ്ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളും ഉള്‍പ്പെടുമെന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ യുദ്ധമേഖലകളില്‍ സമാധാനം പുലര്‍ത്താനുള്ള ശ്രമങ്ങളിലെ പ്രതിബദ്ധത നിലനിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
SUMMARY: US says Israel-Lebanon ceasefire announced















