കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി. പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നും ലിംഗാടിസ്ഥാനത്തില്‍ വേർതിരിവ് കാണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്കുള്ള അവകാശം (അനുച്ഛേദം 14, 15) ലംഘിക്കപ്പെടുന്നുവെന്ന് ഹർജിക്കാരൻ വാദിച്ചിരുന്നു. എന്നാല്‍, പ്രസ്തുത വാദങ്ങള്‍ തെളിയിക്കുന്നതില്‍ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ നയത്തില്‍ ഭരണഘടനാപരമായ ലംഘനമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
SUMMARY: Priyadarshini free bus travel: High Court dismisses public interest litigation against the project
















