ലോസാഞ്ചലസ്: ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ് അവസാനിപ്പിച്ച് കാനഡ പ്രീക്വാർട്ടറിൽ. റൗണ്ട് ഓഫ് 32 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കാനഡ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. മത്സരത്തിന്റെ ഇൻജുറി ടൈമിൽ കാനഡയുടെ നായകൻ യുസ്താക്കിയോയാണ് വിജയഗോൾ നേടിയത്. പലതവണ ഗോളിനടുത്തുവരെയെത്തിയ ശേഷമാണ് കാനഡ അവസാനസമയത്ത് 1-0ത്തിന് ജയിച്ചത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ അവസാന മിനിറ്റുവരെയും കാനഡയെ ഗോളടിപ്പിക്കാതെ തടഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് ഇൻജറി ടൈമിൽ അടി പതറുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ കാനഡയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഇന്ന് നടക്കുന്ന നോക്കൗട്ട് മത്സരങ്ങളിൽ ബ്രസീൽ ജപ്പാനെയും ജർമ്മനി പരാഗ്വേയേയും നേരിടും. 32 ടീമുകളാണ് രണ്ടാം റൗണ്ടിൽ മത്സരിക്കുന്നത്. പ്രാഥമിക റൗണ്ടിൽ കളിച്ച 10 ആഫ്രിക്കൻ ടീമുകളിൽ ഒമ്പതും നോക്കൗട്ടിലെത്തി. ഏഷ്യൻ രാജ്യമായി ജപ്പാൻ മാത്രം. ദക്ഷിണാഫ്രിക്ക, ഈജിപ്ത്, കോംഗോ, ഐവറി കോസ്റ്റ്, കേപ് വെർദേ എന്നിവർ നോക്കൗട്ടിലെത്തുന്നത് ആദ്യം.
SUMMARY: Goal in injury time; Canada defeats South Africa to advance to pre-quarters
















