കൊച്ചി: യുവനടിയുടെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ റജിസ്റ്റർ ചെയ്ത ലൈംഗികാധിക്ഷേപ കേസില്‍ തുടർനടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. സത്യവാങ്മൂലം പരിഗണിച്ചാണ് നടപടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബോബി ചെമ്മണൂര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കുന്നതിനിടെ കോടതിയുടെ നിർദേശപ്രകാരം നടിയുടെ നിലപാട് തേടുകയായിരുന്നു. ഇതിനിടെ വിഷയത്തില്‍ ബോബി ചെമ്മണ്ണൂർ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. തുടർന്ന് കേസ് ഒത്തുതീർപ്പായതായി നടി കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.
നടിക്കെതിരായ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂർ നടത്തിയ ഖേദപ്രകടനം സ്വീകരിക്കുന്നതായി നടി നേരത്തെ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി നല്ല തീരുമാനമാണെന്നും വിഷയത്തെക്കുറിച്ച് മാതാപിതാക്കളുമായി സംസാരിച്ചിരുന്നുവെന്നും ബോബി ചെമ്മണ്ണൂരിന്റെ ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നതായും നടി വ്യക്തമാക്കിയിരുന്നു.
SUMMARY: High Court stays further proceedings in the sexual harassment case against Bobby Chemmanur
















