22 വർഷമായി പയ്യന്നൂരിൽ സ്ഥിരതാമസമാക്കിയ ജ്വല്ലറി ഉടമയും മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയുമായ വികാസ് ധനവഡ്, ഭാര്യ രുപാലി, മകൻ വിപുൽ എന്നിവരെയാണു മൂന്നു കാറുകളിലെത്തിയ കവർച്ചസംഘം ആക്രമിച്ച് സ്വർണവും കാറുമായി കടന്നത്. ജൂൺ 29നു പുലർച്ചെ 2.15നു മംഗളൂരുവിലെ ബൈക്കംപാടിയിലായിരുന്നു സംഭവം. മഹാരാഷ്ട്രയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. പ്രതികൾ കൊണ്ടുപോയ വികാസിന്റെ കാർ, സീറ്റുകൾ കീറിയ നിലയിൽ 30ന് ബണ്ട്വാൾ പച്ചിനടുക്കയിൽനിന്നു കണ്ടെത്തിയിരുന്നു.
പയ്യന്നൂരിൽ ജ്വല്ലറി നടത്തുന്ന വികാസ്, മഹാരാഷ്ട്രയിൽനിന്നു വലിയ അളവിൽ സ്വർണം കൊണ്ടുവരുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് കവർച്ച എന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ വിവാഹത്തിനായി കൊണ്ടുപോയ സ്വർണം മാത്രമാണു പ്രതികൾക്കു ലഭിച്ചത്. ഇത് പോലീസിനു കണ്ടെടുക്കാനായില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
SUMMARY: Mangaluru: Three accused including a Kannur native arrested in attack on Malayali family, gold and car stolen
















