കൊൽക്കത്ത: വിദ്വേഷ പ്രസംഗ കേസിൽ സമൻസ് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ ബംഗാൾ കോടതി ബുധനാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജൂൺ മാസം പന്ത്രണ്ടാം തീയതി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇന്ത്യൻ സൈന്യത്തിനുമെതിരേ സാമൂഹ്യമാധ്യമങ്ങളിൽ നടത്തിയ പരാമർശം അപകീർത്തികരമാണെന്നാണ് ആരോപണം.
ആവർത്തിച്ച് സമൻസ് അയച്ചിട്ടും ഹാജരാകാൻ പരാജയപ്പെട്ടുവെന്ന് കൃഷ്ണനഗർ കോടതിയിലെ മൂന്നാം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി. ഇതോടെ എംപിക്കെതിരെ ഉടൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ ഉത്തരവിടുകയായിരുന്നു.
2025 ഓഗസ്റ്റിൽ നാദിയയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ മൊയ്ത്ര നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. നേരത്തെ ഹാജരാകാൻ നിർദേശം നൽകിയിരുന്നെങ്കിലും സമൻസ് പാലിച്ചില്ലെന്നാണ് കോടതിയുടെ നടപടി. സംഭവത്തിൽ തുടർ നിയമനടപടികൾ ഇനി കോടതിയിൽ നടക്കും.
SUMMARY: Hate speech case; Arrest warrant against Mahua Moitra
















