അയോധ്യ: അയോധ്യ സംഭാവന കൊള്ളയുമായ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ അയോധ്യ രാമക്ഷേത്രത്തില്‍ ജീവനക്കാരുടെ കൂട്ടരാജി. സംഭാവന എണ്ണുന്ന ജീവനക്കാരാണ് രാജിവെച്ചത്. 20 ഓളം ജീവനക്കാർ രാജി സമർപ്പിച്ചത്. ജോലി സമയം വർദ്ധിപ്പിച്ചു, ശമ്പളം വെട്ടിക്കുറച്ചു, ലീവുകള്‍ കുറച്ചു തുടങ്ങിയ കാരണങ്ങള്‍ ആരോപിച്ചാണ് ജീവനക്കാരുടെ രാജി.
സംഭാവന കൊള്ളയില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ജീവനക്കാർ രാജി വച്ചത്. അയോധ്യ രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. കൊള്ളയടിച്ച പണം ഓഹരി വിപണിയിലും നിക്ഷേപിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ക്ഷേത്രത്തില്‍ നിന്ന് കൊള്ളയടിച്ച പണം പ്രതികള്‍ ബന്ധുക്കളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ചു. പ്രതികളുടെ ബന്ധുക്കളുടെ 30 ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
SUMMARY: Ayodhya donation scam; mass resignation of Ram Temple staff.
















