മുസാഫറാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ,പാക് അധീന കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവെയ്പിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 പേർ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി കോര്‍ കമ്മിറ്റി അംഗവും വക്താവുമായ ഉമര്‍ നസീര്‍ കശ്മീരിയുടെ സഹോദരന്‍ ഉസ്മാന്‍ നസീര്‍ ഉള്‍പ്പെടെ 20 പേരെ സുരക്ഷാ സേന കൊലപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
⚡️BREAKING
Pakistani authorities opened fire on peaceful protesters in Kashmir
Pakistani sources: Large crowds had gathered in Drek Eidgah, Rawalakot, Azad Kashmir, to protest in boycott of the elections.
Pakistani military and police forces responded with live ammunition,… pic.twitter.com/xAnLvidn6o
— Warfare Analysis (@warfareanalysis) July 27, 2026
സംഘർഷത്തിൽ 50-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജൂൺ 5-ന് പ്രതിഷേധം ആരംഭിച്ചത് മുതൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി ഉയർന്നതായാണ് റിപ്പോർട്ടുകൾ. റാവലക്കോട്ടിലെ ഡ്രീക്ക് എയ്ത്ത് മേഖലയിലാണ് പ്രതിഷേധക്കാരെ ലക്ഷ്യം വെച്ച് പാക് സേന ആക്രമണം നടത്തിയത്. തെരുവിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രക്ഷോഭം അടിച്ചമർത്താനായി 14,000-ത്തിലധികം സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ പാകിസ്ഥാൻ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
🚨 LIVE VISUALS 🚨
Pakistani Military kills 12 innocent civilians while 50 other civilians injured in Mirpur of Pakistan Occupied Jammu & Kashmir in fresh firing 😯
These morons lectures India and now look what Pakistani Military is doing in POJK 👇🏻pic.twitter.com/BHG5LPVPqg
— Ajay Jadeja (@AjayJadeja171) July 28, 2026
പ്രതിഷേധക്കാർക്കെതിരെ പാക് സേന സ്‌നൈപ്പർമാരെ ഉപയോഗിച്ച് വെടിവെച്ചതായും, ദീർഘദൂര കണ്ണീർ വാതക ഷെല്ലുകളും ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.
കടുത്ത നടപടികളുടെ ഭാഗമായി മേഖലയിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നിരോധിച്ചു. കൂടാതെ പലയിടങ്ങളിലും വൈദ്യുതി, ജല വിതരണം എന്നിവയും അധികൃതർ വിച്ഛേദിച്ചിരിക്കുകയാണ്.
SUMMARY: Pakistan’s manhunt in Pakistan-occupied Kashmir; 20 people killed in firing on protesters
















