കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ തൊപ്പി എന്ന യൂട്യൂബർ നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പോലീസ്. എറണാകുളം റൂറല്‍ സൈബർ പോലീസാണ് നോട്ടീസ് അയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും നിഹാദ് എത്തിയിരുന്നില്ല.
തുടർന്ന് ഇയാള്‍ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയ സാഹചര്യത്തിലാണ് പോലീസ് നടപടികള്‍ വീണ്ടും ശക്തമാക്കിയത്. തൊപ്പിയും സുഹൃത്തുക്കളും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടർന്നാണ് സുഹൃത്തുക്കളുടെ അശ്ലീല വീഡിയോകള്‍ തൊപ്പി പുറത്തുവിട്ടത്. ഐടി നിയമപ്രകാരമായിരുന്നു തൊപ്പിക്കെതിരെ കേസെടുത്തത്.
കേസന്വേഷണം പുരോഗമിക്കുന്നതിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ തൊപ്പി ഗ‍്യാങ്ങിലുണ്ടായിരുന്ന മുഹമ്മദ് മമ്മു പിടിയിലായിരുന്നു. മഞ്ചേരി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഈ കേസില്‍ തൊപ്പിയും പ്രതിയാണ്. ലൈവ് സ്ട്രീമിംഗിനിടെ അശ്ലീല ലൈംഗിക പരാമർശങ്ങള്‍ നടത്തിയെന്നായിരുന്നു കേസ്.
SUMMARY: Case regarding the circulation of obscene videos of friends: Notice issued to YouTuber ‘Thoppi’ to appear for questioning again
















