ന്യൂഡൽഹി: എഎപി നേതാവും മുൻമന്ത്രിയുമായ സത്യേന്ദർ ജെയിൻ അറസ്റ്റിൽ. ഡൽഹി ജലബോർഡുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നടപടി.സത്യേന്ദർ ജെയിനിന് പുറമെ മുൻ ഡൽഹി ജൽ ബോർഡ് സിഇഒ ഉദിത് പ്രകാശ് റായ് (ഐഎഎസ്), മുൻ കൺസൾട്ടന്റ് അങ്കിത് ശ്രീവാസ്തവ, സ്വകാര്യ വ്യക്തികളായ നാഗേന്ദ്ര യാദവ്, രാജ കുമാർ കുർറ, പങ്കജ് വർമ എന്നിവരുൾപ്പെടെ ആറ് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. 2024 മേയ് 11-ന് ഡൽഹി വിജിലൻസ് ഡയറക്ടറേറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ടാണ് ഈ നടപടി.
ഡൽഹി ജൽ ബോർഡിന്റെ നവീകരണത്തിനായുള്ള ടെൻഡർ വ്യവസ്ഥകളിൽ കൃത്രിമം കാണിക്കൽ, കൈക്കൂലി വാങ്ങൽ, ക്രിമിനൽ ഗൂഢാലോചന നടത്തൽ തുടങ്ങിയ ഗൗരവകരമായ ആരോപണങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ നടന്ന സമയത്ത് സത്യേന്ദർ ജെയിൻ ജയിലിൽ ആയിരുന്നെന്നും എഎപി പ്രതികരിച്ചു.
SUMMARY: Delhi Jal Board Corruption Case: Aam Aadmi Party Leader Satyender Jain Arrested
















