ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 43.8 ലക്ഷം വോട്ടർമാർക്ക് ഇന്ന് നോട്ടീസ് നൽകും. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടെയാണ് നോട്ടീസ് നടപടികൾ ആരംഭിക്കുന്നത്.
വോട്ടർപട്ടികയിലെ വിവരങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയവരോടാണ് വിശദീകരണവും ആവശ്യമായ രേഖകളും സമർപ്പിക്കാൻ ആവശ്യപ്പെടുക. പേരുകൾ ഒഴിവാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വോട്ടർമാർക്ക് അവകാശവാദവും എതിർപ്പും ഉന്നയിക്കാൻ അവസരം നൽകും.
ബെംഗളൂരുവിൽ മാത്രം ഏകദേശം 24 ലക്ഷം വോട്ടർമാരാണ് ഈ നടപടിയുടെ പരിധിയിൽ വരുന്നത്. ബൂത്ത് തലത്തിൽ പട്ടിക പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നടത്തുന്നതിനാണ് നടപടികൾ.
വോട്ടർപട്ടികയിൽ പേര് സംബന്ധിച്ച് നോട്ടീസ് ലഭിക്കുന്നവർ നിശ്ചിത സമയത്തിനുള്ളിൽ ആവശ്യമായ രേഖകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കണം. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായ വോട്ടർമാരുടെ പേര് ഒഴിവാകാതിരിക്കാനാണ് പരിശോധന ശക്തമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
SUMMARY: Voter list update: Notice to 43.8 lakh people in Karnataka
















