കൊച്ചി: എസ്‌എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളണമെന്ന് പ്രോസിക്യൂഷൻ. കേസ് തുറന്ന കോടതിയില്‍ തന്നെ വിചാരണ ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. രഹസ്യവിചാരണ അനുവദിക്കാനുള്ള അസാധാരണ സാഹചര്യം നിലവിലില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണ അടച്ചിട്ട മുറിയില്‍ നടത്തണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഭാവിയെ ബാധിക്കുമെന്നതിനാല്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും വിലക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു.
2018ല്‍ മഹാരാജാസ് കോളജ് ക്യാമ്പസില്‍ അഭിമന്യു കൊല്ലപ്പെട്ട കേസിലെ 16 പ്രതികളാണ് കോടതിയെ സമീപിച്ചത്. വിചാരണ പരസ്യമാക്കുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും മഹാരാജാസ് കോളജ് വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവർ കോടതി പരിസരത്ത് തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
SUMMARY: Abhimanyu murder case: Prosecution opposes accused’s plea for a closed-door trial
















