മൃതദേഹം കടലില്‍ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായി ഊർജിതമായ തിരച്ചില്‍ തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാണാതായവരെ കണ്ടെത്താന്‍ സാധ്യതകളൊന്നും ബാക്കിനിര്‍ത്താതെയുള്ള തിരച്ചിലാണ് ഇതുവരെയും നടത്തിയത്. ഇതിന്‍റെ ഭാഗമായി ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഉരുള്‍ജലപ്രവാഹത്തിന്‍റെ വഴികളിലൂടെയുള്ള ഊര്‍ജിതമായ തിരച്ചിലും നിരീക്ഷണവും ഇന്നും നടക്കുകയാണ്.

പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തും സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല്, നിലമ്പൂര്‍ വരെ ചാലിയാര്‍ കേന്ദ്രീകരിച്ചുമാണ് ഇന്ന് തിരച്ചില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടില്‍ നിന്ന് 150 ഉം നിലമ്പൂല്‍ നിന്ന് 76 ഉം മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്. മൃതദേഹങ്ങള്‍ മറവുചെയ്യുന്നതിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

154 പേരെ കാണാതായി എന്നാണ് കണക്ക്. 88 പേർ ഇപ്പോളും ആശുപത്രിയിലാണ്. ചൂരല്‍മല ഭാഗത്ത് ഒമ്പത് ക്യാമ്പുകളിലായി 1381 പേരാണുള്ളത്. ചാലിയാറിലും വനമേഘലയിലും തിരച്ചില്‍ ശക്തമാക്കാനും കടലില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയിട്ടുണ്ടോ എന്ന് തിരച്ചില്‍ നടത്താനും നിർദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സൈന്യം, വനംവകുപ്പ്, ഫയർഫോഴ്സ് എന്നിവരടങ്ങിയ സംഘത്തെയാണ് ഇന്ന് തിരച്ചിലിന് നിയോഗിച്ചത്. സൂചിപ്പാറ മുതല്‍ പോത്തുകല്ല് വരെയുള്ള മേഖലയിലേക്കും ഇതുവരെ പൂർണമായി എത്തിച്ചേരാൻ കഴിയാതിരുന്ന സണ്‍ റൈസ് വാലിയിലേക്കും തിരച്ചില്‍ സംഘത്തെ ഹെലിക്കോപ്പ്റ്ററിലാണ് എത്തിച്ചത്. തിരച്ചില്‍ നടത്താത്ത ഒരു പ്രദേശവും ഉണ്ടാകരുത് എന്ന ഉദ്ദേശത്തോടെയാണ് ഇത്.

ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്തേക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും മാത്രമേ പോകുന്നുള്ളു എന്ന് ഉറപ്പാക്കണം. 112 ടീമുകളായി 913 വാളന്‍റിയർമാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേർന്നിട്ടുണ്ട്. പോലീസ്, കരസേന, തമിഴ്നാട് അഗ്നിരക്ഷാ സേന എന്നിവരുടെ ഡോഗ് സ്ക്വാഡും തിരച്ചിലിന് രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വെള്ളപ്പൊക്കത്തിന്‍റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്. വെള്ളവും ചെളിയും ഇറങ്ങിയാല്‍ താമസയോഗ്യമാക്കാനാകുന്ന വീടുകളുണ്ട്. അങ്ങനെ സുരക്ഷിതമായ വീടുകളുള്ള ആളുകളെ വെള്ളമിറങ്ങിയാല്‍ ശുചീകരണത്തിന് ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കും. ദുരന്തബാധിത മേഖലകളിലെ വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി വീണ്ടെടുക്കാന്‍ സാധിക്കുമെങ്കില്‍ പോലീസിന്‍റെ സാന്നിധ്യത്തില്‍ ഇതിന് അവസരം ഒരുക്കും.

ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ച, തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുകയും, ദുരന്തനിവാരണ നിയമം 2005 പ്രകാരം ഉടമകളുടെ സമ്മതമില്ലാതെ തന്നെ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ സാധ്യമാണോയെന്ന് പരിശോധിക്കുകയും ചെയ്യും. തിരച്ചിലിലും, രക്ഷാപ്രവര്‍ത്തനത്തിലും മികച്ച പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യന്‍ സായുധ സേനകളുടെ (ആര്‍മി, നേവി, എയര്‍ ഫോഴ്സ്) തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

TAGS : WAYANAD LANDSLIDE | PINARAY VIJAYAN
SUMMARY : The search will continue; Will seek Navy’s help to conduct inspection at sea: Chief Minister

Hot this week

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം:  മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ മരിച്ചു. പന്തല്ലൂർ മലയിലെ കുരങ്ങൻചോല...

മാക്കൂട്ടം ചുരം പാതയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് തലശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് തലശ്ശേരി സ്വദേശി...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക പുതിയ ഓഫീസിന്റെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും വൈറ്റ്ഫീൽഡിൽ...

കേരളത്തിൽ നാല് ജില്ലകളില്‍ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും

കോഴിക്കോട്: കേരളത്തിൽ നാല് ജില്ലകളില്‍ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും. കോഴിക്കോട്, വയനാട്,...

പാക്കിസ്ഥാനില്‍ ചാവേറാക്രമണം; സ്ഫോടക വസ്തുക്കള്‍ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച്‌ 9 മരണം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയില്‍ ചാവേറാക്രമണം. തിരക്കേറിയ മാർക്കറ്റില്‍ സ്‌ഫോടക...

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം:  മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ മരിച്ചു. പന്തല്ലൂർ മലയിലെ കുരങ്ങൻചോല...

മാക്കൂട്ടം ചുരം പാതയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് തലശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് തലശ്ശേരി സ്വദേശി...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക പുതിയ ഓഫീസിന്റെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ഉദ്ഘാടനവും മാഗസിൻ പ്രകാശനവും വൈറ്റ്ഫീൽഡിൽ...

കേരളത്തിൽ നാല് ജില്ലകളില്‍ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും

കോഴിക്കോട്: കേരളത്തിൽ നാല് ജില്ലകളില്‍ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും. കോഴിക്കോട്, വയനാട്,...

പാക്കിസ്ഥാനില്‍ ചാവേറാക്രമണം; സ്ഫോടക വസ്തുക്കള്‍ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച്‌ 9 മരണം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയില്‍ ചാവേറാക്രമണം. തിരക്കേറിയ മാർക്കറ്റില്‍ സ്‌ഫോടക...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. മനീഷ് യാദവാണ് അറസ്റ്റിലായത്....

ഓമല്ലൂരില്‍ നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട: ഓമല്ലൂരില്‍ മൂന്ന് വയസുകാരിയടക്കം നാല് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ...

ഹിമന്ത ബിശ്വ ശര്‍മ തുടര്‍ച്ചയായി രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അസം: ഹിമന്ത ബിശ്വ ശര്‍മ്മ തുടര്‍ച്ചയായി രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി...

Related Articles

Popular Categories