ഷിരൂർ മണ്ണിടിച്ചിൽ; കാണാതായവർക്കുള്ള തിരച്ചിലിനായി ഡ്രഡ്ജർ ഉടൻ എത്തിക്കും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുനും ലോറിക്കും വേണ്ടി തിരച്ചില്‍ നടത്താന്‍ ഡ്രഡ്ജര്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാനുളള ചെലവ് പൂര്‍ണമായും കര്‍ണാടക സര്‍ക്കാര്‍ വഹിക്കും. ഇക്കാര്യത്തില്‍ അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കി. അർജുൻ്റെ കുടുംബം ബുധനാഴ്ച വൈകിട്ടോടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡ്രഡ്ജറിൻ്റെ പേര് പറഞ്ഞാണ് നേരത്തേയും ഇപ്പോഴും തിരച്ചിൽ വൈകുന്നത്. ഡ്രഡ്ജറില്ലാതെ തിരച്ചിൽ നടക്കില്ലെന്ന് എല്ലാവർക്കും ഉറപ്പുള്ള കാര്യമാണ്. എത്രയും വേഗം ഇതെത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്നായിരുന്നു കുടുംബത്തിൻ്റെ ആവശ്യം. ഡ്രഡ്ജർ കൊണ്ട് വരാൻ ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ തുക മുഴുവനായും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍, എം.കെ. രാഘവന്‍ എംപി, മഞ്ചേശ്വരം എം.എല്‍.എ. എ.കെ. എം. അഷറഫ്, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ എന്നിവരാണ് കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടത്. ഗംഗാവലി പുഴയില്‍ മണ്ണ് അടിഞ്ഞതിനാല്‍ ഡ്രഡ്ജിംഗ് നടത്താതെ തിരച്ചിലിന് കഴിയില്ല. ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാനാവുന്ന ഗോവയില്‍ നിന്ന് എത്തിക്കുന്ന ഡ്രഡ്ജറിന് 15 അടി താഴ്ച വരെ മണ്ണ് ഇളക്കാന്‍ കഴിയും.

TAGS: ARJUN | LANDSLIDE
SUMMARY: Arjuns family meets siddaramiah, cm assures of rescue operation soon

LEAVE A REPLY

Please enter your comment!
Please enter your name here