വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനായിരുന്ന ജെന്‍സണിനെയും നഷ്‌ടപ്പെട്ട ശ്രുതി ആശുപത്രിയിൽ തുടരുന്നു. ചൊവ്വാഴ്ച കൽപ്പറ്റയിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ശ്രുതിയുടെ രണ്ട് കാലുകളും ഒടിഞ്ഞിരുന്നു. ശസ്ത്രക്രിയയ് ശേഷം ശ്രുതിയെ ആശുപത്രിയുടെ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിൽ പരുക്കേറ്റ മറ്റ് എട്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രുതിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ ബുധനാഴ്ച രാത്രിയോടെയാണ് മരണത്തിനു കീഴടങ്ങുകയായിരുന്നു. ജെൻസണിന്‍റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ 9 പേരെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ. ഉറ്റവരെയെല്ലാം നഷ്‌ടമായ ശ്രുതിയെ തനിച്ചാക്കി ജെൻസണും വിടവാങ്ങിയതിന്‍റെ വേദനയിലാണ് കേരളം. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെയുള്ളവർ ജെൻസണിന് അന്ത്യ ചുംബനം നൽകി യാത്രയാക്കി. ജെൻസണിന്‍റെ വീട്ടില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കാരിച്ചത്.
<BR>
TAGS : SHRUTHI AND JENSON | WAYANAD LANDSLIDE
SUMMARY : Both legs underwent surgery; Shruti was shifted to the ward