മോചന ഉത്തരവ് ഉണ്ടായില്ല; റഹീം കേസ് വീണ്ടും മാറ്റിവെച്ചു

റിയാദ്: 18 വർഷമായി സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിെൻറ കേസ് ഇന്ന് കോടതി പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല. വിധി പറയല്‍ രണ്ടാഴ്ചക്ക് ശേഷമെന്ന് ഇന്നത്തെ സിറ്റിങ്ങിന് ശേഷം കോടതി അറിയിച്ചു.

കഴിഞ്ഞ മാസം 21-ന് മോചന ഹർജി പരിഗണിച്ച റിയാദ് കോടതിയിലെ മറ്റൊരു ബെഞ്ച്, മോചന തീരുമാനമെടുക്കേണ്ടത് വധശിക്ഷ റദ്ദ് ചെയ്ത ബെഞ്ചായിരിക്കണമെന്ന് പറഞ്ഞ് അേങ്ങാട്ടേക്ക് മാറ്റുകയായിരുന്നു. അതിനുശേഷം ഈ ദിവസത്തിന് വേണ്ടി പ്രത്യാശയോടെയുള്ള കാത്തിരിപ്പായിരുന്നു. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിെൻറ കുടുംബവും റിയാദ് സഹായ സമിതിയും ഉള്‍പ്പെടെയുള്ളവർ.

ഇന്നത്തെ സിറ്റിങ്ങിെൻറ വിശദമായ ജഡ്ജ്മെൻറ് കിട്ടി പഠിച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വാർത്താകുറിപ്പിലൂടെ അറിയിക്കുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.  കോടമ്പുഴ കെഎംഒ യത്തീംഖാന സ്കൂള്‍ വാഹനത്തിലെ ഡ്രൈവറായിരുന്ന അബ്ദുല്‍ റഹീം 2006ലാണ് സൗദിയിലെത്തിയത്.

ഒരു മാസം തികയും മുമ്പെ ഡിസംബർ 26ന് ജോലിക്കിടെ സ്പോണ്‍സറായ സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹിമാൻ അല്‍ ശഹ്രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ് അല്‍ ഖർജ് റോഡിലെ അല്‍ ഇസ്കാൻ ജയിലിലെത്തി അബ്ദുല്‍ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ തിങ്കളാഴ്ച നേരില്‍ കണ്ടു സംസാരിച്ചിരുന്നു.

ഇതിന് ശേഷം റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായും കുടുംബം കൂടിക്കാഴ്ച നടത്തി. അബ്ദ്റഹീമിനെ ജയിലില്‍ കാണാൻ അവസരം ഒരുക്കിയ അസീർ ഗവർണർ തുർക്കി ബിൻ തലാല് രാജകുമാരന്റെ റിയാദിലെ ഓഫീസിലെത്തി നന്ദി പറഞ്ഞ കുടുംബം ഇന്ന് രാവിലെ മടങ്ങിയെത്തി.

TAGS : LATEST NEWS
SUMMARY : There was no release order; Rahim adjourned the case again

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്പെയിനിനു പിന്നാലെ യുറഗ്വായ്‌യെയും സമനിലയിൽ തളച്ച് കേപ് വെർദെ

മയാമി:  ഫിഫ ലോകകപ്പിൽ കരുത്തരായ യുറഗ്വായ്‌യെ സമനിലയിൽ തളച്ച് കേപ് വെർദെ....

സംസ്ഥാനത്ത് ഇന്ന് എഴുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂണിൽ 140 കേസുകൾ, 6 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു....

അക്ഷരനിലവ് കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിച്ച "അക്ഷര നിലാവ് "രചനാമത്സരം...

‘മന്ത്രിക്കുന്ന യന്ത്രങ്ങള്‍’ നോവല്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ രചിച്ച നോവല്‍...

ഓപ്പറേഷൻ തൂഫാൻ: സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി,...

സ്പെയിനിനു പിന്നാലെ യുറഗ്വായ്‌യെയും സമനിലയിൽ തളച്ച് കേപ് വെർദെ

മയാമി:  ഫിഫ ലോകകപ്പിൽ കരുത്തരായ യുറഗ്വായ്‌യെ സമനിലയിൽ തളച്ച് കേപ് വെർദെ....

സംസ്ഥാനത്ത് ഇന്ന് എഴുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂണിൽ 140 കേസുകൾ, 6 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു....

അക്ഷരനിലവ് കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിച്ച "അക്ഷര നിലാവ് "രചനാമത്സരം...

‘മന്ത്രിക്കുന്ന യന്ത്രങ്ങള്‍’ നോവല്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ രചിച്ച നോവല്‍...

ഓപ്പറേഷൻ തൂഫാൻ: സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി,...

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക്‌ ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരില്‍ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു ആണ്...

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സാഹിത്യ സംവാദം

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് നോവൽ സാഹിത്യത്തിലെ പ്രതിരൂപങ്ങൾ എന്നവിഷയത്തിൽ...

നീറ്റ് പുനഃപരീക്ഷ പൂര്‍ത്തിയായി; എൻടിഎ ആസ്ഥാനത്തെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഡല്‍ഹി: ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച നീറ്റ് പുനഃപരീക്ഷ പൂർത്തിയായി. 23 ലക്ഷം...

Related Articles

Popular Categories