മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. മൂന്ന് മണിക്ക് നടത്തുമെന്ന് ഉറപ്പ് നൽകിയ യോഗത്തിലേക്ക് ജില്ലാ കളക്ടർ എത്താതിരുന്നതോടെയാണ് പ്രതിഷേധം വഷളായത്. കടുവയെ കൊല്ലണമെന്നാണ് മാനന്തവാടിയില്‍ നാട്ടുകാരുടെ പ്രധാന ആവശ്യം. എസ്റ്റേറ്റ് തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷാ ഉറപ്പാക്കണം. പ്രിയദർശിനി തൊഴിലാളികൾക്ക് കൂലിയോടുള്ള അവധി നൽകണം. പഞ്ചാരക്കൊല്ലിയിലെ വിദ്യാർത്ഥികൾക്ക് കടുവയെ പിടികൂടുന്ന വരെ സ്കൂളിലേക്ക് പോകാൻ സർക്കാർ വാഹനം സജ്ജമാക്കണം .രാധയുടെ മക്കളിൽ ഒരാൾക്ക് സ്ഥിര ജോലി നൽകണം.നഷ്ടപരിഹാര തുക ബാക്കി ഉടനടി നൽകണം. അയൽ ജില്ലകളിലെ ആർആർടി എത്തിക്കണം, തുടങ്ങിയവയാണ് ജനങ്ങളുടെ ആവശ്യം.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കരിച്ചതിന് പിന്നാലെ കടുവയെ കൊല്ലാനുള്ള നീക്കത്തില്‍ നിന്ന് വനം വകുപ്പ് പിന്നോട്ട് പോയെന്നാണ് നാട്ടുകാരുടെ ആരോപണം. കളക്ടര്‍ മൂന്ന് മണിക്ക് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയെങ്കിലും എത്തിയില്ല. നാല് മണി കഴിഞ്ഞിട്ടും കളക്ടര്‍ എത്താതിരുന്നതോടെയാണ് പ്രതിഷേധം ആളിപ്പടരുന്നത്.
ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ ക്യാമ്പ് ഓഫീസിലെത്തി. പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി ചർച്ച തുടങ്ങി സിസിഎഫ് കെ.എസ് ദീപ, എഡിഎം കെ ദേവകി, ഡിഎഫ്ഒ മാർട്ടിൻ ലോവൽ ജനപ്രതിനിധികൾ എന്നിവർ ചർച്ചയിലാണ്.
അതേസമയം വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഞായറാഴ്ച വയനാട്ടിലെത്തും. 11 മണിക്ക് കളക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തില്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
<BR>
TAGS : TIGER ATTACK | WAYANAD
SUMMARY : There is no turning back without killing the tiger; The locals intensified the protest