കൊല്ലത്ത് കോളജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവം; അക്രമി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

0
187

കൊല്ലം: കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം ഉളിയക്കോവിലിലാണ് സംഭവം. ഫെബിൻ ജോർജ് ​ഗോമസ് (21) ആണ് കുത്തേറ്റ് മരിച്ചത്. രാത്രി ഏഴ് മണിക്കു ശേഷമായിരുന്നു സംഭവം. കൊല്ലം ഫാത്തിമ മാതാ കോളജിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ ഫെബിൻ ജോർജ് ​ഗോമസിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി നീണ്ടകര സ്വദേശി തേജസ് രാജ് (24) പിന്നീട് ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു.

കാറിലെത്തിയാണ് തേജസ് രാജ് കൃത്യം നടത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഫെബിന്റെ വീട്ടിലെത്തിയ കെഎൽ 29 എച്ച് 1628 എന്ന നമ്പറിലുള്ള കാർ റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതായി കണ്ടെത്തി. കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് തേജസിന്റെ മൃതദേഹം കിട്ടിയത്.

മുഖം മറച്ചാണ് പ്രതിയെത്തിയത്. ആദ്യം ഗോമസിന്റെ പിതാവ് ജോര്‍ജ് ജോസഫിനെയാണ് ആക്രമിച്ചത്. പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗോമസിനെ രക്ഷിക്കാനായില്ല.
<BR>
TAGS : KOLLAM NEWS
SUMMARY : College student murdered in Kollam; assailant commits suicide by jumping in front of train

LEAVE A REPLY

Please enter your comment!
Please enter your name here