യെശ്വന്ത്പുര മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം; ഒരു മരണം

ബെംഗളൂരു: യെശ്വന്ത്പുര മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 3.45 ഓടെ ഇരുചക്രവാഹനത്തിൽ ഇടിച്ച ശേഷം കാർ യെശ്വന്ത്പുര സർക്കിളിലെ ഫ്ലൈ ഓവറിൽ നിന്ന് മറിയുകയായിരുന്നു.
കോയമ്പത്തൂർ സ്വദേശി ശബരീഷ് (26) ആണ് മരിച്ചത്. ശങ്കർ റാം (29), അനുശ്രീ (23), മിഥുൻ (28), ഇരുചക്രവാഹന യാത്രികൻ മഞ്ജുനാഥ് (28) എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടസമയത്ത് കാറിൽ നാലുപേരും ഇരുചക്രവാഹനത്തിൽ ഒരാളുമാണുണ്ടായിരുന്നത്.
സാങ്കി റോഡിൽ നിന്ന് തുമകുരു റോഡിലേക്ക് അമിത വേഗതയിലായിരുന്നു കാർ സഞ്ചാരിച്ചത്. നിയന്ത്രണം വിട്ട കാർ മീഡിയനിലും ഇരുചക്രവാഹനത്തിൽ ഇടിച്ച ശേഷം ഫ്ളൈഓവറിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ (ടിഎൻ 37 ഡിഎച്ച് 9484) മദ്യക്കുപ്പി കണ്ടെത്തിയതിനാൽ യാത്രക്കാർ മദ്യപിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്.
ടെൻകോ ഹൈർ പർഷസിംഗ് ആൻഡ് ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരാണ് കാർ യാത്രികർ. സംഭവത്തിൽ യെശ്വന്ത്പുര ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS: BENGALURU | ACCIDENT
SUMMARY: One dead, four injured after speeding car falls off Yeshwantpur flyover



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.