ബെംഗളൂരു: കർണാടക ജാതി സർവേ പുനപരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എം. വീരപ്പ മൊയ്‌ലി. പുറത്തുവന്നിരിക്കുന്ന സർവ്വേ റിപ്പോർട്ട് സമൂഹത്തിൽ ധ്രുവീകരണത്തിനും പിരിമുറുക്കത്തിനും കാരണമാകുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച് അന്തിമ തീരുമാനം സർക്കാർ എടുക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജാതി സെൻസസ് സംബന്ധിച്ച് കർണാടക പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നെങ്കിലും യോഗത്തിൽ സമവാക്യം ഉണ്ടാകാതിരുന്നതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. ലിംഗായത്തുകൾ, വൊക്കലിഗകൾ തുടങ്ങിയ വലിയ ജാതി വിഭാഗങ്ങളുടെ ജനസംഖ്യ മുമ്പ് കണക്കാക്കിയതിനേക്കാൾ കുറവാണെന്ന് ചില മന്ത്രിമാർ പരസ്യമായി തന്നെ യോഗത്തിൽ വ്യക്തമാക്കി. 2015 ലെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവേ റിപ്പോർട്ടിൽ കർണാടക സർക്കാരിന് ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടതാണെന്നും വീരപ്പ മൊയ്‌ലി അഭിപ്രായപ്പെട്ടു.
നിലവിലെ റിപ്പോർട്ടിൽ മുസ്ലീം ജനസംഖ്യയിൽ ഏകദേശം 4 ശത്മാനം മുതൽ 6 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് സർവേയിലുണ്ട്. അതേസമയം മറ്റ് പല പിന്നോക്ക വിഭാഗങ്ങളുടെയും ജനസംഖ്യ കുറഞ്ഞതായാണ് കാണിച്ചിരിക്കുന്നത്. ഇത് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
TAGS: CASTE CENSUS | KARNATAKA
SUMMARY: Former cm asks rechecking the caste census report of State