Monday, June 23, 2025
21.7 C
Bengaluru

കേരളസമാജം ഐഎഎസ് അക്കാദമി: പുതിയ ബാച്ചിന് തുടക്കമായി

ബെംഗളൂരു:  2026 ലെ സിവില്‍ സര്‍വ്വീസസ് പരീക്ഷയ്ക്കുള്ള പരിശീലനം ബാംഗ്ലൂര്‍ കേരളസമാജം ഐഎഎസ് അക്കാദമിയില്‍ ആരംഭിച്ചു. ഇന്ദിരാ നഗര്‍ കൈരളീ നി കേതന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ കര്‍ണ്ണാടക സെന്റര്‍ ഫോര്‍ ഇഗവേണന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ദിലീഷ് ശശി ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സമാജം പ്രസിഡണ്ട് സി.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കേരളസമാജം വൈസ് പ്രസിഡണ്ട് പി.കെ. സുധീഷ്, ട്രഷറര്‍ പി.വി.എന്‍ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ ഓ കെ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരന്‍ വി, കൈരളി നികേതന്‍ ട്രസ്റ്റ് പ്രസിഡണ്ട് സി. ഗോപിനാഥന്‍, വൈസ് പ്രസിഡന്റ് ബി അനില്‍ കുമാര്‍, ജനറല്‍ സെകട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ ഹരി കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുമായ പി.ഗോപകുമാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സെടുത്തു. പരീക്ഷക്കു വേണ്ട സമയബന്ധിതമായ തയ്യാറെടുപ്പും പത്രവായനയുടെ അനിവാര്യതയും അദ്ദേഹം വിശദീകരിച്ചു. അറുപതു മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

പതിനഞ്ചു മാസത്തെ പരിശീലനത്തില്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് സമഗ്ര പരിശീലനം നല്‍കും.
നാളെ മുതല്‍ റഗുലര്‍ ക്ലാസുകള്‍ നടക്കും. ആഴ്ച ദിവസങ്ങളില്‍ വൈകിട്ട് ഏഴുമുതല്‍ ഒമ്പതുവരെ ഓണ്‍ലൈനായും ഞായറാഴ്ചകളില്‍ ഓഫ് ലൈനായും ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.
ഫോണ്‍: 8431414491
<BR>
TAGS : CIVIL SERVICE EXAMINATION | KERALA SAMAJAM
SUMMARY : Kerala Samajam IAS Academy: New batch begins

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ലീഡ് നിലനിര്‍ത്തി യുഡിഎഫ്; ഷൗക്കത്ത് 5036 വോട്ടുകള്‍ക്ക് മുന്നില്‍

നിലമ്പൂര്‍: നി​ല​മ്പൂ​ർ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ...

അധിക്ഷേപ പരാമര്‍ശം; വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്

തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്. ആദിവാസി വിഭാഗത്തെ അധിക്ഷേപിക്കുന്ന പരാമർശം...

കർണാടകയിൽ 8000 കോൺസ്റ്റബിൾമാരെയും 500 എസ്ഐമാരെയും ഉടൻ നിയമിക്കും

കൊപ്പാൾ: കർണാടക പോലീസിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഉടൻ നികത്തുമെന്ന് ആഭ്യന്തരമന്ത്രി...

നിലമ്പൂര്‍; മൂന്നാം റൗണ്ടില്‍ ആര്യാടന്‍ ഷൗക്കത്ത് 1469 വോട്ടുകള്‍ക്ക് മുന്നില്‍ 

കേരള രാഷ്ട്രീയത്തിന്റെ ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം റൗണ്ടിലും...

സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ല; നിർണായക നിർദേശങ്ങളുമായി പോലീസ് പൗരാവകാശ രേഖ

തിരുവനന്തപുരം: സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കേരള പോലീസ് നടപടിക്രമം...

Topics

ബെംഗളൂരുവില്‍ വ്യാജ അപകടങ്ങളുണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടൽ; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: നഗര വ്യാപകമായി വ്യാജ വാഹനാപകടങ്ങളുണ്ടാക്കി പണം തട്ടുന്നയാളെ അശോക്നഗർ പോലീസ്...

നമ്മ മെട്രോ: പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ നേരിയ ഇടിവ്

ബെംഗളൂരു: നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മേയ് മാസത്തിൽ നേരിയ...

ഹൊസൂർ മേൽപ്പാലത്തിൽ വിള്ളൽ; ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഹൊസൂർ-ബെംഗളൂരു ദേശീയപാതയിലെ ഹൊസൂർ ടൗണിനടുത്തുള്ള മേൽപ്പാലത്തിൽ വിള്ളൽ. ഹൊസൂർ ബസ്റ്റാൻഡിന്...

മലയാളം മിഷന്‍ നീലക്കുറിഞ്ഞി പരീക്ഷ ഇന്ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടക്കുന്ന മലയാളം ഭാഷ...

മേയ് ഡേ സന്ദേശം നൽകി പൈലറ്റ്; ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി....

ഇഷാ ഫൗണ്ടേഷനിലേക്ക് തീർഥാടന ടൂർ പാക്കേജ് ആരംഭിച്ച് ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിൽനിന്നും ചിക്കബലാപുരയിലെ ഇഷാ ഫൗണ്ടേഷനിലേക്ക് പുതിയ ടൂർ പാക്കേജ് ആരംഭിച്ച്...

കണ്ണൂരിലേക്കുള്ള സ്വകാര്യ ബസ് പണിമുടക്കി; യാത്രക്കാർ പെരുവഴിയിലായത് നാലര മണിക്കൂർ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലെക്ക് പുറപ്പെട്ട സ്വകാര്യ ബസ് തകരാറിലായതിനെത്തുടർന്ന് മലയാളി...

മെട്രോ പാതയില്‍ അറ്റകുറ്റപ്പണി: പർപ്പിൾ ലൈൻ സർവീസ് നാളെ ഭാഗികമായി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് നഗരത്തിലെ നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ...

Related News

Popular Categories

You cannot copy content of this page